അജഗണങ്ങൾ സാക്ഷി; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി
ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ: ദൈവം നൽകിയ ഇടയനുവേണ്ടി പ്രാർത്ഥനയും ദൈവസ്തുതിയുമായി ഒത്തുചേർന്ന മൂവായിരത്തോളം വിശ്വാസികളെ ദൈവാനുഭവത്തിലേക്കും, ഹൃദയം തുളുമ്പുന്ന സന്തോഷത്തിലേക്കും നയിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മാർ ജോയി ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രനായി ഇടയദൗത്യം ഏറ്റെടുത്തു.
27-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മുമ്പുതന്നെ ഷിക്കാഗോ കത്തീഡ്രൽ ദേവാലയം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. സാർവത്രിക സഭയിലെ വ്യത്യസ്ത സഭകളിലെ പ്രതിനിധികൾ അടക്കം 14 സഭാ മേലക്ഷ്യന്മാരും 110 -ലധികം വൈദീകരും തിരുവസ്ത്രങ്ങൾ അണിഞ്ഞ് നിയുക്ത മെത്രാപ്പൊലീത്തയോടൊപ്പം പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിലേക്കു കടന്നുവന്നപ്പോൾ വിശ്വാസികൾ ആദരവോടെ എതിരേറ്റു. സീറോ മലബാർ സഭയുടെ തലവനും, പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികൻ ആയപ്പോൾ ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ സഹകാർമികരായി.
ഇടയനുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോൾ ഭക്തിനിർഭരമായ മെത്രാഭിഷേക കർമ്മങ്ങൾ ആരംഭിച്ചു. 'അസതോമ സത്ഗമയ, തമസോമാ ജ്യോതിർഗമ...' എന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോൾ ദീപം തെളിയിക്കപ്പെട്ടു. തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസിലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മാർ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രനായി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ നിയമിച്ചുകൊണ്ടുള്ള നിയമനപത്രം വായിച്ചു. മെത്രാഭിഷേക കർമ്മങ്ങളുടെ വിവരണം ഫാ. വിനോദ് മഠത്തിപ്പറമ്പിലും, ഫാ. സജി പിണർകയിലും നിർവഹിക്കുകയുണ്ടായി. ശുശ്രൂഷകളുടെ ആർച്ച് ഡീക്കൻ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് ആയിരുന്നു. തുടർന്ന് നിയുക്ത മെത്രാൻ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ച് മൗനമായി പ്രാർത്ഥിച്ചു. അതിനുശേഷം മാർ ജോർജ് ആലഞ്ചേരിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വിശ്വാസ പ്രഖ്യാപനവും, വിധേയത്വ പ്രതിജ്ഞയും ചെയ്തു. 'കർത്താവിന്റെ കാരുണ്യം ഞാൻ പ്രകീർത്തിക്കും. അവിടുത്തെ വിശ്വസ്തത ഞാൻ പ്രസംഗിക്കും' എന്ന സങ്കീർത്തനഭാഗം സമൂഹം ചൊല്ലി. അഭിവന്ദ്യ പിതാക്കന്മാർ നിയുക്ത മെത്രാന്റെ ശിരസിൽ വലതുകൈ വച്ച് കൈവെയ്പ് ശുശ്രൂഷകൾ നടത്തുകയും, ചുമലിൽ സുവിശേഷ ഗ്രന്ഥം വെയ്ക്കുകയും ചെയ്തു. തുടർന്ന് 'അങ്ങേയ്ക്ക് ഏൽപിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നിഷ്കളങ്കതയോടെ സകല ദൈവഭയത്തിലും , വിശുദ്ധിയിലും മേയിക്കുവാൻ നമ്മുടെ കർത്താവ് അങ്ങയെ സ്വർഗ്ഗീയ മഹത്വത്തിന്റെ കിരീടം അണിയിക്കട്ടെ' എന്ന പ്രാർത്ഥനയോടെ സ്ഥാനചിഹ്നമായ തൊപ്പിയും, നമ്മുടെ കർത്താവായ ദൈവം സെഹിയോനിൽ നിന്ന് അയച്ച ശക്തിയുടെ ദണ്ഡായ ഈശോ മിശിഹാ അങ്ങയേയും അങ്ങ് മേയിക്കാനിരിക്കുന്നവരേയും നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ അംശവടിയും നൽകി. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സന്ദേശത്തിൽ ഷിക്കാഗോ രൂപതയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ടിന് എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു. ഒരു സമൂഹമായി വിശ്വാസത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കഴിഞ്ഞ ഇരുപത് വർഷത്തോളം പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിച്ച നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട് ഇരിഞ്ഞാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്. 1981 ഡിസംബർ 31-ന് മാർ ജയിംസ് പഴയാറ്റിൽ നിന്ന് പട്ടം സ്വീകരിച്ച പിതാവ് വൈദീകനായിട്ട് 33 വർഷമായി. പിതാവ് 27 വർഷം മുമ്പും, മാതാവ് ഒരുവർഷം മുമ്പും നിര്യാതരായി. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 'ദൈവമേ നിന്റെ ആത്മാക്കൾക്കുവേണ്ടി സന്തോഷത്തോടെ' എന്ന ആപ്തവാക്യമാണ് മാർ ജോയി ആലപ്പാട്ട് സ്വീകരിച്ചത്. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം പരിപൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യുവാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ അദ്ദേഹം ഉത്ബോധിപ്പിച്ചു. ഈ ചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോയും, ഇതിൽ പങ്കെടുത്ത എല്ലാ വിശ്വാസികളോടും, തിരുകർമ്മങ്ങളിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരോടും, വൈദീകരോടും, കന്യാസ്ത്രീകളോടും, കുടുംബാംഗങ്ങളോടും തനിക്കുള്ള നന്ദി അദ്ദേഹം രേഖപ്പെടുത്തി. ജനറൽ കൺവീനറായി പ്രവർത്തിച്ച വികാരി ജനറാളും കത്തീഡ്രൽ പള്ളിയുടെ പുതിയ വികാരിയുമായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിനേയും, ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാലയേയും അദ്ദേഹം അനുമോദിച്ചു. എല്ലാ കാര്യങ്ങളിലും ഒരു സഹോദരനെ പോലെ കഴിഞ്ഞ രണ്ടുവർഷം തന്നോടൊത്ത് ജോലി ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലിനേയും അദ്ദേഹം സ്നഹപൂവ്വം അനുസ്മരിച്ചു.
ഭാരതത്തിനുപുറത്ത് ആദ്യമായി ലഭിച്ച രൂപതയാണ് ഷിക്കാഗോ സീറോ മലബാർ രൂപത. രണ്ട് ഇടവകകളുമായി പ്രവർത്തനം ആരംഭിച്ച രൂപത 13 വർഷങ്ങൾ പിന്നിട്ടപ്പോൾ 36 ഇടവകകളും, 34 മിഷനുകളും, 57 വൈദീകരും, ഒരു ലക്ഷത്തോളം വിശ്വാസികളുമായി വളർന്നു. ഭൂവിസ്തൃതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രൂപതകളിൽ ഒന്നായ ഷിക്കാഗോ രൂപതയ്ക്ക് ഒരു ഇടയനെക്കൂടി ലഭിച്ചതിലൂടെ സഭാ പ്രവർത്തനങ്ങൾ വിപുലമാക്കപ്പെടുകയാണ്. യു.എസ്.എയും, കാനഡയും ഉൾപ്പെടുന്ന അതിവിശാലമായ ഭൂപ്രദേശമത്തുള്ള സീറോ മലബാർ വിശ്വാസികളുടെ ആത്മീയ പരിപാലനമാണ് ഷിക്കാഗോ രൂപതയ്ക്ക് നൽകപ്പെട്ടിരിക്കുന്നത്. മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ 13 വർഷം കൊണ്ട് അത്ഭുതകരമായ വളർച്ച നേടിയ രൂപതക്ക് ഇത് ആനന്ദത്തിന്റെ നിമിഷമാണ്.
മൂവായിരം പേർക്ക് സൗകര്യപൂർവ്വം ഭക്തികർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കായി ഷാലോം ടിവി, കേരളാ വോയ്സ്, പ്രവാസി ലൈവ് എന്നീ വെബ്സൈറ്റുകളും തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ബെൽവുഡ് മേയർ, പൊലീസ് ചീഫ് എന്നിവരുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നു. അൽഫോൻസാ ഹാളിലും, ബേസ്മെന്റിലും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
തിരുകർമ്മങ്ങൾക്കുശേഷം ഉച്ചയ്ക്ക് രണ്ടു മണിക്കുതന്നെ പാരീഷ് ഹാളിൽ പൊതുയോഗം ചേർന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും, അഭിവന്ദ്യ പിതാക്കന്മാരും, മറ്റ് പ്രതിനിധികളും മാർ ജോയി ആലപ്പാട്ടിന് അനുമോദനങ്ങളും അഭിവാദനങ്ങളും നേർന്നു. പൊതുയോഗത്തിൽ ബീന വള്ളിക്കളം എം.സിയായിരുന്നു. ജനറൾ കോർഡിനേറ്റർ ജോസ് ചാമക്കാല സ്വാഗതവും, പാരീഷ് കൗൺസിൽ ട്രസ്റ്റി ജോൺ കൂള കൃതജ്ഞതയും രേഖപ്പെടുത്തി.
ആലപ്പാട്ട് പിതാവിന്റെ തൂലികയിൽ നിന്നുയരെടുത്ത ഗാനങ്ങൾ കോർത്തിണക്കി സീറോ മലബാറിലെ കുട്ടികളും മുതിർന്നവരും അടക്കം നൂറോളം പേർ ഒരുക്കിയ ദൃശ്യാവിഷ്കാരം ഭക്തിനിർഭരവും നയനാന്ദകരവുമായിരുന്നു. പിതാവിന്റെ ജീവിതവഴികളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയും മനോഹരമായി സ്റ്റേജിൽ അവതരിപ്പിച്ചു. ന്യൂയോർക്ക് ഗാർഫീൽഡ് ഇടവകാംഗങ്ങൾ അവരുടെ പ്രിയപ്പെട്ട വികാരിയായിരുന്ന ജോയി അച്ചനെ അനുസ്മരിച്ച് സ്കിറ്റും ഡോക്യുമെന്ററിയും അവതരിപ്പിച്ചു. ഷിക്കാഗോ എക്യൂമെനിക്കൽ ചർച്ച്, എസ്.എം.സി.സി. ഷിക്കാഗോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികൾ പ്രശംസാ ഫലകങ്ങൾ നൽകി പിതാവിനെ അനുമോദിച്ചു. ആൻഡ്രൂസ് തോമസിന്റെ നേതൃത്വത്തിൽ ഷിക്കാഗോ ഡയോസിസ് സെമിനാരി ഫണ്ടിലേക്ക് ഏകദേശം 400,000 ഡോളർ സമാഹരിക്കുകയും ആയതിലേക്ക് സഹകരിച്ചവരെ സ്റ്റേജിൽ അനുമോദിക്കുകയും ചെയ്തു. റോയ് വരകിൽപറമ്പിൽ അറിയിച്ചതാണിത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍