പെർമിറ്റ് പോലും തട്ടിപ്പായി സംഘടിപ്പിച്ച് ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തും യാത്രക്കാരെ തല്ലിയും കൊന്നും മുമ്പോട്ട് പോയ സുരേഷ് കല്ലടയ്ക്കൊപ്പം തളയ്ക്കേണ്ട ശരണ്യ മനോജുമാരും വേറെയുണ്ടെന്ന് മറക്കരുത്: പ്രാഞ്ചിയേട്ടന്മാരെ മറക്കരുത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്; നിങ്ങൾ കാശ് വാരി എറിഞ്ഞാൽ മുക്കുന്ന പത്രമുതലാളിമാരുടെയും ചാനൽ പുലികളുടെയും കാലം കഴിഞ്ഞു; പണത്തിന്റെ ഹുങ്കിൽ എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതുന്നവർ അറിയുക നട്ടെല്ല് പണയം വയ്ക്കാത്ത ജനക്കൂട്ടമുണ്ടിവിടെ
മറുനാടൻ ഡെസ്ക്
കല്ലട എന്ന കേരളീയ സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു സ്വകാര്യ ബസ് കമ്പനിയുടെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കടയ്ക്കൽ നാട്ടുകാർ ഇന്ന് കത്തിവച്ചിരിക്കുകയാണ്. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു വാഹനമാണ് കല്ലട. ചെന്നൈയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും ബെംഗലൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നും ഒക്കെ കേരളത്തിന്റെ വിവിധ നഗരങ്ങളിലേക്കെത്താൻ മലയാളികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട സ്വകാര്യ കോച്ചാണ് കല്ലട. കല്ലടയപടെ കുത്തകാവകാശം മുതലാക്കി അവർ യാത്രക്കാരെ വെറും അടിമകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇന്നോ ഇന്നലയൊ തുടങ്ങിയതല്ല കല്ലടയ്ക്കെതിരെയുള്ള പരാതികൾ. എന്നാൽ അവയൊക്കെ ആരും അറിയാതെ നിശബ്ദമായി പോവുകയായിരുന്നു.
ഉന്നതമായ ഉദ്യോഗസ്ഥ ബന്ധവും രാഷ്ട്രീയ ബന്ധവും തമിഴ്നാടും കർണാടകയും തെലങ്കാനയുമടങ്ങിയ സംസ്ഥാനങ്ങളിലും കാത്തു സൂക്ഷിക്കുന്ന തൃശ്ശൂർകാരനായ കല്ലട മുതലാളി സർവ്വ നിയമങ്ങളേയും ചട്ടളേയും മറികടന്നുകൊണ്ടാണ് അവരുടെ ഏകാധിപത്യവും അടിമത്ത മനോഭാവവും നിലനിർത്തിയത്. കല്ലടയ്ക്കെതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന അഹങ്കാരം അവർ യാത്രക്കാരോട് നടത്തിയ ഓരോ പെരുമാറ്റത്തിലും ഉണ്ടായിരുന്നു. ഞങ്ങൾ കല്ലടക്കാരെ നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞുകൊണ്ട് പാവപ്പെട്ട മൂന്ന് യുവാക്കളെ അവർ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. ആ അഹങ്കാരം ഇതിന് മുൻപ് അനേകം തവണ കാണിച്ചിട്ടുണ്ടെങ്കിലും പുറംലോകം അറിഞ്ഞിട്ടില്ല.
അനേകം പരാതികൾ അവർക്കെതിരെ ഉണ്ടായെങ്കിലും അതൊക്കെ മൂടിവയ്ക്കപ്പെടുകയായിരുന്നു. അവയൊന്നും ഒരിക്കലും വാർത്തകളായില്ല. എന്നാൽ സോഷ്യൽ മീഡിയ സജീവമായതോടുകൂടി ഒരാൾ ഈ വീഡിയോ പകർത്തിയിട്ട ദൃശ്യങ്ങൾ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തപ്പെടുകയാണ്. അത് ആദ്യമായി വാർത്തയാക്കിയത് മറുനാടനാണ് എന്ന അഭിമാനം ഞങ്ങൾക്കുണ്ട്. പിന്നാലെ ഏഷ്യനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. അവർ കൂടി അത് ഏറ്റെടുത്തതോടെ ഇന്നലേയും ഇന്നും സോഷ്യൽ മീഡിയായെ നിയന്ത്രിക്കുന്നത് കല്ലടയുടെ ക്രൂരകൃത്യങ്ങൾ തന്നെയാണ്. ഒടുവിൽ തിരഞ്ഞെടുപ്പിന്റെ ചൂടുകൂടി ഉള്ളതിനാൽ സർക്കാർ ഇടപെടുകയും കല്ലടയ്ക്കെതിരെ നടപടുകളുണ്ടാവുകയും മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.
കല്ലടയുമായി ബന്ധപ്പെട്ട് ഞങ്ങൾ കണ്ടെത്തിയ അനേകം അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർക്ക് നിയമപരമായ പെർമിറ്റ് പോലും ഇല്ല എന്ന് ഓർക്കുക. ഇവർക്ക് ഒരിടത്തും വഴിയിൽ വണ്ടി നിർത്തി ആളെ കയറ്റാനോ ഇറക്കാനോ അവകാശമില്ല. ഏത് ദിശയിലേക്ക് പോകാനാണോ ഇവൻ അനുമതി തേടിയിരിക്കുന്നത് അവിടയേ അവർക്ക് നിർത്താനുള്ള അവകാശമുള്ളൂ. യാത്രക്കാർക്കുള്ള എല്ലാ അവകാശങ്ങളും ഇവർ നിഷേധിക്കുന്നു. മുള്ളണം എന്ന് തോന്നിയാൽ എവിടേയും നിർത്തി മുള്ളാനുള്ള അവകാശം ഏതൊരു യാത്രക്കാരന്റെയും മൗലികാവകാശമാണ്. അതു പോലും അവർ നിഷേധിക്കുന്നു.
ഇവർക്ക് വേഗത നിയന്ത്രണങ്ങളില്ല. ഇവർ വിമാനത്തേക്കാൾ വേഗത്തിൽ പറക്കും. ഇവരുടെ വേഗത്തിനൊപ്പമെത്താൻ ട്രെയിനുകൾക്ക് കഴിയുകയില്ല. നിയമം മുഴുൻ ലംഘിച്ചുകൊണ്ട് ഇവർ വാഹനം നിറയേ ചരക്കുകൾ കയറ്റുന്നു. ഈ ചരക്ക് കടത്തൽ വഴി ഇവർ നിയമവിരുദ്ധമായ കച്ചവടം പോലും ചെയ്യുന്നു ണ്ട് എന്ന ആരോപണമുണ്ട്. ഇവർക്ക് നിയമപരമായി ഒരു ചരക്കും വഹിക്കുന്നതിനുള്ള അവകാശമില്ല. അങ്ങനെ അങ്ങനെ രാജ്യത്തെ മുഴുവൻ നിയമങ്ങളും ലംഘിച്ച് പെർമിറ്റ് പോലും ഇല്ലാതെയാണ് വണ്ടിയോടിക്കുന്നത്.
നൂറുകണക്കിന് ബസുകൾ ദക്ഷിണേന്ത്യയിലെ മിക്ക രാത്രികളിലും ഓടിക്കൊണ്ടിരിക്കുന്നത് ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയക്കാർക്കും കാശുകൊടുത്തും ഗുണ്ടകളെ തീറ്റിപ്പോറ്റിയുമാണ്. അത്തരം ഒരു സംഘമാണ് ഈ കുട്ടികളെ ആക്രമിച്ചതും അത് സോഷ്യൽ മീഡിയയിൽ ഉണർവുണ്ടാക്കിയതും. കല്ലട സുരേഷിനെ പോലെയുള്ള പ്രാഞ്ചിയേട്ടന്മാർ മറന്നു പോയത് കാലം ഒരുപാട് മാറിയതാണ്. ചാനലുകൾക്കും പത്രങ്ങൾക്കും കാശുകൊടുത്തും ഉന്നത സ്വാധീനം കൊണ്ട് ഉദ്യോഗസ്ഥന്മാരെ കൈയിലെടുത്തും എന്ത് തോന്യാവാസവും നടത്താം എന്ന് കരുതിയിരുന്നത് ഇന്നലത്തെ കഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍