അന്നു നിങ്ങൾ ഉപ്പു വാരിയിട്ടു തകർത്ത 500 ബസുകൾ.... നിർത്താതെ പോയി മുടിപ്പിച്ച വരുമാനം... ഒന്നും മറക്കരുത്; ഒന്നരലക്ഷത്തോളം പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കില്ലാത്ത പെൻഷൻ എന്തിന് കെഎസ്ആർടിസിക്ക് മാത്രം? ക്ഷമിക്കണം കെഎസ്ആർടിസി ജീവനക്കാരേ നിങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒട്ടും സഹതാപം ഇല്ല; പട്ടിണികൊണ്ടല്ല കുറ്റബോധം കൊണ്ടാണ് നിങ്ങൾ ഇതു ചെയ്യുന്നത് - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പെൻഷൻ കിട്ടാത്തതുകൊണ്ട് നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, ഭരണകൂടം പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി തോമസ് ഐസക്കും ചേർന്ന് കെഎസ്ആർടിസിക്കാരെ ആത്മഹത്യയ്ക്ക് ഇരകളാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു.ഒരുജീവിതം മുഴുവൻ സ്ഥാപനത്തിന് വേണ്ടി വിനിയോഗിച്ചിട്ട് അർഹമായ പെൻഷൻ എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദ്യങ്ങൾ ഉയരുന്നു.
എന്നാൽ ഈ ആത്മഹത്യകളിൽ മനസ്സറിഞ്ഞ് വേദനിക്കാനോ, ആത്മഹത്യകൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാണിക്കാനോ ഇൻസ്റ്റന്റ് റെസ്പോൺസിന് സാധിക്കുകയില്ലെന്ന് ക്ഷമാപൂർവം പറയട്ടെ.കെഎസ്ആർടിസി ജീവനക്കാർ പെൻഷൻ ലഭിക്കാതെ മരിക്കുന്ന വാർത്ത വായിക്കുന്ന കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന ആർക്കും സാധിക്കില്ല.ഓരോ ജീവനും വിലപ്പെട്ടതാണ്..ഓരോ മരണവും തടയേണ്ടതാണ്.എന്നാൽ, പെൻഷൻ ലഭിക്കാതെ നിത്യവൃത്തിക്ക് വകയില്ലാതെയാതെ ആണ് ആ ആത്മഹത്യകൾ എന്നുവിശ്വസിക്കാൻ പ്രയാസമാണ്.മറിച്ച് കെഎസ്ആർടിസി എന്ന പറയുന്ന സ്ഥാപനം പെരുങ്കടലിൽ മുങ്ങിത്താഴുന്നത് തങ്ങളുടെ പൂർവകാല പ്രവർത്തികൾ മൂലമാണല്ലോ എന്ന കുറ്റബോധം കൊണ്ടായിരിക്കാം അവർ ആത്മഹത്യ ചെയ്യുന്നത്.
പുന്നാരം സിനിമയിൽ പറയുന്നത് പോലെ സ്റ്റോപ്പുകളിൽ കൃത്യമായി നിർത്താതിരിക്കുകയും, ക്യത്യമായി വരാതിരിക്കുകയും മുടങ്ങുകയും ചെയ്യുന്ന 15 വർഷം മുമ്പുള്ള ആ ഭൂതകാലം ഓർക്കാം.അപ്പോൾ ആ യാഥാർഥ്യബോധത്തിന്റെ ഓർമ ലഭിക്കും.എത്ര് ധാർഷ്ട്യത്തോടെയാണ് അവർ യാത്രക്കാരോട് പെരുമാറിയിരുന്നത്. ചില്ലറയില്ലെങ്കിൽ ഉള്ള പെരുമാറ്റം ഓർക്കുന്നില്ല?ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. അവർ ജോലി ചെയ്യാറുണ്ട്. വാഹനം സ്റ്റോപ്പുകളിൽ നിർത്താറുണ്ട്.ഒരു ടയർ പഞ്ചറായായൽ യാത്ര അവസാനിപ്പിക്കുന്ന ആ കാലം മാറിയിരിക്കുന്നു.എന്നാൽ, ഇന്നത്തെ ദുരവസ്ഥയിലേക്ക് കെഎസ്ആർടിസി എത്താൻ കാരണം ഭൂതകാലത്തിലെ ആ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. അതുകൊണ്ട് മാത്രം അവരെ ദ്രോഹിച്ച സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടല്ല പെൻഷൻ നൽകേണ്ടത്.
ഇക്കാര്യം മാത്രമല്ല. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്.1983 ൽ കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ ആരംഭിക്കുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്.അന്ന് വ്യക്തമായി പറഞ്ഞിരുന്നു പെൻഷന്റെ ബാധ്യത സർക്കാരിന്റേതല്ലെന്ന്.ബസ് ഓടിച്ച് ലാഭമുണ്ടാക്കി ആ ലാഭത്തിൽ നിന്ന് വേണം വണ്ടി ഓടിക്കാനെന്ന്.അഞ്ചുവർഷം മുമ്പ് ജീവനക്കാരുമായി ശമ്പള പരിഷ്കരണ കരാർ ഒപ്പിടുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ ബാധ്യത സർക്കാരിന്റേതല്ലെന്ന്.ഈ ബാധ്യത ഏറ്റെടുക്കേണ്ടത് കോർപ്പറേഷനും ജീവനക്കാരുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.ഇത് ലംഘിച്ച് ബജറ്റിൽ നിന്ന് വാരിക്കോരി ജീവനക്കാർക്ക് കൊടുക്കുന്നത് എന്തുതരം നീതിയാണ്?
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനെ കുറിച്ചുള്ള അവകാശവാദം എത്ര ബാലിശമാണെന്ന് അറിയണമെങ്കിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് മാത്രം പരിശോധിച്ചാൽ മതി.ഏകദേശം 67 പൊതുമേഖലാസ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്.1,30,000 ബസുകൾ വിവിധ സംസ്ഥാനങ്ങളിലായി ഓടുന്നു.മൂന്ന് ല്ക്ഷം ജീവനക്കാരുണ്ട്.ഇവർക്കാർക്കും ഇല്ലാത്ത പെൻഷനാണ് കെഎസ്ആർടിസി ജീവനക്കാർ അവകാശപ്പെടുന്നത്.ഈ വാദങ്ങൾ പറയുമ്പോൾ കെംസ്ആർടിസി ജീവനക്കാരുടെ എതിർവാദം സർക്കാർ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും,എംഎൽഎമാർ്ക്കും മറ്റും നൽകുന്ന അനാവശ്യ ആനുകൂല്യങ്ങളാണ് ബാധ്യതയാണ് പേറുന്നതെന്നാണ്.അത് കള്ളക്കണക്കാണ്.2015-16 ൽ 120.79 കോടി മാത്രമാണ് ഇങ്ങനെ ആനുകൂല്യം നൽകിയത്.എന്നാൽ,സ്വകാര്യ ബസുകളും ഈ ആനുകൂല്യങ്ങളൊക്കെ നൽകുന്നുണ്ട്. വാസ്തവത്തിൽ സ്വകാര്യബസുകളാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.
സ്വകാര്യ ബസുകൾ ഓരോ വർഷവും 1 ല്ക്ഷം രൂപ നികുതി അടയ്ക്കുമ്പോൾ, കെഎസ്ആർടിസി ഒരുനയാപൈസ പോലും നികുതി അടയ്ക്കുന്നില്ല.30,000 സ്വകാര്യ ബസുകൾ ഖജനാവിലേക്ക് നൽകുന്നത് 600 കോടി രൂപയാണ്.എന്നാൽ കെഎസ്ആർടിസിയുടെ കാര്യം തഥൈവ.സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്ന മറ്റൊരു സ്ഥാപനമാണ് സഹകരണ ബാങ്കുകൾ.ഏതാണ്ട് 60,000 ജീവനക്കാരാണ് ബാങ്കുകളിലുള്ളത്.1500 കോടിയാണ് ഈ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുന്നത്.സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെ ശമ്പളമുണ്ട്.എന്നാൽ അവർക്ക് പോലും പരമാവധി പെൻഷൻ 15,000 രൂപയാണ്.ഈ പ്ശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് മാത്രം ശമ്പളത്തിന്റെ 80 ശതമാനം പെൻഷൻ നൽകുന്നതിന്റെ അടിസ്ഥാനമെന്ത്?
7100 കോടിയാണ് ഇന്ന് കെഎസ്ആർടിസിയുടെ ബാധ്യത.6400 ബസാണ് കെഎസ്ആർടിസിക്ക് ഉള്ളത്.ഓടുന്നത് 5000 ത്തിൽ താഴെ മാത്രം.ഓരോ ബസിനും ഒന്നേകാൽ കോടിയോളം രൂപ ബാധ്യത.43,000 ജീവനക്കാരാണ് കെഎസ്ആർടിസി ഓടിക്കുന്നത്.3500 കോടി വായ്പ എടുത്തിട്ട് 9 ശതമാനം ദീർഘകാല പലിശയ്ക്ക് അത് തീർക്കാമെന്ന സർക്കാരിന്റെ മോഹവും പ്രതീക്ഷയും അസ്ഥാനത്താണ്.
കെഎസ്ആർടിസി നന്നാവാൻ ജീവനക്കാർ തന്നെ വിചാരിക്കണം.230 കിലോമീറ്ററാണ് ഒരു ബസ് കേരളത്തിൽ ഓടുന്നത്.തമിഴ്നാട്ടിൽ 523 കിലോമീറ്റർ.ആന്ധ്രയിൽ 379 കിലോമീറ്റർ.കേരളത്തിൽ ഒരുജീവനക്കാരൻ 35 കിലോമീറ്റർ ഓടിക്കാൻ വേണ്ടിയാണ് ശരാശരി ശമ്പളം കൈപ്പറ്റുന്നത്. ആന്ധ്രയിൽ ഒരുജീവനക്കാരന് 77 കിലോമീറ്ററും, തമിഴ്നാട്ടിൽ അത് 82 കിലോമീറ്ററുമാണ്.ആന്ധ്രയിലെയും തമിഴ്നാട്ടിലെയും പെൻഷനില്ലാതെ ഓടുന്ന ജീവനക്കാർ ഓടുന്ന ദൂരം പോലും കെഎസ്ആർടിസി ജീവനക്കാർ ഓടുന്നില്ല.ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വെള്ളാനയെ തീറ്റിപ്പോറ്റുന്നതുകൊണ്ട് ഖജനാവ് കാലിയാവുകയേ ഉള്ളു.കെഎസ്ആർടിസി പിരിച്ചുവിടുക.ആ പണം സാധാരണക്കാർക്ക് നൽകുകയാണ് വേണ്ടതെന്ന് ഇൻസ്റ്റന്റ് റസ്പോൺസ് കരുതുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍