സർക്കാർ ഗ്യാരണ്ടിയിൽ അധിക വായ്പ നൽകുമ്പോൾ അത് നികുതി ദായകരുടെ തലയിൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങൾ ഏത് നാട്ടിലാണ് ഉള്ളത്? പലിശ രഹിത മോറട്ടോറിയം കൊടുത്ത് പിടിച്ച് നിൽക്കാൻ സഹായിക്കാൻ ആരെയാണ് പേടിക്കുന്നത്? ജീവനക്കാരുടെ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം പിടി മുറുക്കുന്ന ജനമനസറിയാത്ത ബ്യൂറോക്രസിക്ക് അടിമപ്പെട്ട് പോയ നിർമ്മല സീതാരാമൻ ആറ് ലക്ഷം കോടി വീതിച്ചു നൽകുന്നത് ആർക്ക് വേണ്ടി?
മറുനാടൻ ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുമ്പ്പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ ആദയ ഗഡുവിന്റെ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ സാധാരണക്കാരന് ആഹ്ലാദിക്കാൻ വകയൊന്നുമില്ല. ആറ് ലക്ഷം കോടി രൂപയുടെ പാക്കേജുകളുടെ വിശദാംശങ്ങൾ ഇന്നലെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമ്പോൾ അതിന്റെ നേട്ടം ഉണ്ടാകുന്നത് ആർക്ക് എന്ന ചോദ്യം ബാക്കിയാകുകയാണ്. ഈ ആറ് ലക്ഷം കോടി രൂപയിൽ പകുതിയിലേറെയും ചെറുകിട സൂക്ഷ്മ ഇടത്തരം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, അതിൽ തന്നെ 3.7ലക്ഷം കോടി രൂപ കൊടുക്കാൻ പോകുന്നത് അധിക വായ്പ്പക്ക് വേണ്ടിയാണ്. അതായത്, ഒരു സ്ഥാപനം മുമ്പോട്ട് പോകാൻ ആവശ്യത്തിന് പണം ഇല്ലാതിരിക്കുമ്പോൾ അവർക്ക് കൂടുതൽ വായ്പ എടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ അതിനുള്ള ഗ്യാരണ്ടിയായി സർക്കാർ നിന്നുകൊണ്ട് വായ്പ കൊടുക്കുക മാത്രം ചെയ്യുന്നു.
വാസ്തവത്തിൽ ഈ അധിക വായ്പ സൃഷ്ടിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രമാണ്. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി കൊറോണക്കാലത്ത് പ്രവർത്തനം നിലച്ച് പോയെങ്കിൽ കൂടി അവർക്ക് ഇപ്പോഴും ലോൺ കിട്ടാൻ പ്രയാസം ഒന്നുമില്ല എന്ന് ഓർക്കേണ്ടതുണ്ട്.ആവശ്യമില്ലാതെ അവർ സർക്കാർ ഗ്യാരണ്ടിയിൽ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി കിട്ടുമ്പോൾ അത് എടുക്കുന്നവർ തിരിച്ചടയ്ക്കേണ്ടി വരും. അതും പലിശസഹിതം തിരിച്ചടയ്ക്കേണ്ടി വരും എന്നത് നിസ്സാര കാര്യമല്ല. ആവശ്യമില്ലാതെ ആര് ലോൺ എടുത്താലും അവരെല്ലാം നശിച്ച് പോയിട്ടുള്ളതാണ് ചരിത്രത്തിന്റെ ബാക്കിപത്രം. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ വായ്പ എടുക്കുന്നതിനുള്ള പ്രേരണ സർക്കാർ കൊടുക്കുകയാണ് എന്ന് പറയേണ്ടിവരും.
ഈ അധിക വായ്പയുടെ ഗ്യാരണ്ടിയായി പറയുന്നത് സർക്കാരാണ്. അതുകൊണ്ട് യാതൊരുവിധത്തിലുള്ള ഈടുമില്ലാതെ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും. ചെറിയ തോതിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഇതിനോടകം എടുത്തിരിക്കുന്ന ലോണിന് ഇപ്പോൾ തന്നെ ബാങ്കിൽ വെച്ചിരിക്കുന്ന ഈടുകൾ മതിയാകും അധിക വായ്പക്കും ഉപയോഗിക്കാൻ. അതേസമയം, കള്ള ഈടുകൾ വെച്ച് പണം എടുക്കുന്ന ഇടത്തരം കമ്പനികൾക്ക് 20 ശതമാനം കൂടി വായ്പ കിട്ടുമ്പോൾ അവർ തിരിച്ചടയ്ക്കാതിരിക്കുകയും അവർക്ക് നിലവിലുള്ള ഈടുകൾ ബാങ്കുകൾക്ക് ഗുണപ്രദമാകാതിരിക്കുകയും ചെയ്യുമ്പോൾ ആ പണം സർക്കാർ തിരിച്ചടയ്ക്കേണ്ട ഗതി ഉണ്ടാകുകയും സാധാരണക്കാരായ നികുതിദായകരുടെ പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.
അതേസമയം, തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനോ സാമ്പത്തിക ഇടപാടുകൾ തുടരുന്നതിനോ ഒരുതരത്തിലുള്ള ഗുണവും ഉണ്ടാകുന്നുമില്ല. ഇതടക്കം മറ്റ് ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വായ്പാ ഇടപാടിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിർമ്മല സീതാരാമന്റെയും മോദി സർക്കാരിന്റെയും ഏറ്റവും വലിയ വീഴ്ച്ച ജനമനസ്സറിയാത്ത ബ്യൂറോക്രാറ്റുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നു എന്നതാണ്. ജനമനസ്സറിയാവുന്ന, ജനങ്ങളുടെ വികാരം അറിയാവുന്ന, ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാക്കന്മാരും രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരും പറയുന്നതൊന്നും ഇവർ ശ്രദ്ധിക്കുന്നേയില്ല. ഇത്തരം ബ്യൂറോക്രാറ്റുകളാവട്ടെ എക്കാലത്തും ചട്ടങ്ങളും നിയമങ്ങളും മാത്രം മുറുകെ പിടിക്കുകയും അവർ പുറത്ത് വിടുന്ന എല്ലാ നിർദ്ദേശങ്ങളും അത്തരം ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ പെടുന്നതുമാകും. അതുകൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകുകയില്ല.
ഈ പ്രഖ്യാപനം വ്യക്തമാക്കുന്നതും ജനമനസ്സ് അറിയാത്ത ഉദ്യോഗസ്ഥന്മാർ എഴുതിക്കൊടുത്തത് അതേപടി വായിച്ചു എന്ന് തന്നെയാണ്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? അവർ ഇതിന് മുമ്പ് തന്നെ സാമ്പത്തികമായി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും വിപണിയും എത്ര മോശമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർ ദൈനംദിനം ഉണ്ടാകുന്ന വിറ്റുവരവ് കൊണ്ട് പിടിച്ച് നിൽക്കുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ അവരോട് കടകൾ അടച്ചിടാൻ പറഞ്ഞു. രണ്ട് മാസമായി അവരുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നു. കടകൾ അടച്ചിട്ടിരിക്കുന്നു. അവർ അതുവരെ ഉണ്ടാക്കിവെച്ചിരുന്ന സ്റ്റോക്കുകൾ മുഴുവൻ നശിച്ച് പോയിരിക്കുന്നു. മിക്ക ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ കൊള്ളാതായിരിക്കുന്നു. വിറ്റ് വരവ് ഇല്ലാത്തതുകൊണ്ട് അവരുടെ വായ്പ അടവ് മുടങ്ങിയിരിക്കുന്നു.
ഇനി അവർ ആ സ്ഥാപനം തുറന്ന് പ്രവർത്തിക്കണം എങ്കിൽ ഒട്ടേറെ രൂപ അറ്റകുറ്റപ്പണിക്ക് വേണ്ടി മുടക്കണം. ഫാക്ടറികളും മറ്റും നശിച്ച് പോയിരിക്കുന്നു. മെഷീനുകൾ പലതും വീണ്ടും റിപ്പയർ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. കരണ്ട് ചാർജ്ജും നികുതിയും അടക്കമുള്ളവയൊക്കെ ഇപ്പോഴും അവർ തുടർന്ന് കൊടുത്തുകൊണ്ടിരിക്കണം താനും. രണ്ടോമൂന്നോ ജീവനക്കാർ മുതൽ പത്തും ഇരുപതും ജീവനക്കാർ വരെയുള്ളവയാണ് ഇത്തരം സ്ഥാപനങ്ങളൊക്കെ. ഈ ജീവനക്കാരൊക്കെയും അവരുടെ കുടുംബം പോറ്റിയിരുന്നത് ഈ സ്ഥാപനത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ അവർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കാനും നിവൃത്തിയൊന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍