ട്രംപ് വിടു പണി ചെയ്യുന്നത് ഇസ്രയേലിന് വേണ്ടി; ഇസ്ലാമിക ശക്തികളെ ഭിന്നിപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്തി അമേരിക്ക നേടാൻ ശ്രമിക്കുന്നത് ഇസ്ലാം വിരുദ്ധരുടെ ഒരുമ; ആണവായുധ കരാർ ഇല്ലാതായാൽ നഷ്ടം അമേരിക്കയ്ക്ക് തന്നെ: ഇറാനുമായുള്ള കരാർ അമേരിക്ക പിൻവലിച്ചാൽ എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാർ അപ്രതീക്ഷിതമായി പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇങ്ങനെ ഒരു ആലോചന തനിക്ക് ഉണ്ട് എന്ന് ട്രംപ് ഇടക്കിടെ പറയാറുണ്ടായിരുന്നു. ഇന്നലെ ഒരു മുന്നറിയിപ്പുമില്ലാതെ അമേരിക്ക ഇറാനുമായുള്ള ആണവ കരാർ അവസാനിപ്പിക്കു ആയിരുന്നു. തർക്ക ഭൂമിയായ ജറുസലേം ആണ് ഇസ്രയേലിന്റെ തലസ്ഥാനമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചു കൊണ്ട് ട്രംപ് ഏതാനും മാസങ്ങൾക്ക് മുമ്പ് തുറന്ന് വിട്ട ഭൂതത്തിന്റെ ഏറ്റവും വലിയ വെളിയിൽ ചാടലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ ലോകത്ത് ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അനുകൂലിക്കുന്നില്ല എന്നതാണ് പ്രത്യേകത.
ട്രംപിന്റെ അമേരിക്ക മാത്രമല്ല ഇറാനുമായുള്ള ആണവ കരാറിലെ പങ്കാളികൾ. അമേരിക്കയുടെ സഖ്യ കക്ഷികളായ യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും അമേരിക്കയുമായി അത്ര രസത്തിലല്ലെങ്കിൽ കൂടി യുഎന്നിന്റെ സ്ഥിരാംഗമായ ന്യൂക്ലിയർ ക്ലബ്ബിൽ അംഗത്വമുള്ള റഷ്യയും ചൈനയും ചേർന്നുണ്ടാക്കിയ കരാറായിരുന്നു ഇറാനുമായി ഉണ്ടായിരുന്നത്. ഈ കരാറിന് യുഎന്നിന്റേയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം ഉണ്ടായിരുന്നു. അങ്ങനെ ലോകം സമാധാനത്തിലേക്ക് നടക്കുവാൻ ഉതകുന്ന ഏറ്റവും വലിയ കരാറായി വാഴ്ത്തപ്പെട്ട കരാറാണ് മൂന്ന് വർഷത്തിന് ശേഷം അമേരിക്ക പിൻവലിക്കുന്നത്. ഇത് ലോകസമാധാനത്തിന് ചെറുതൊന്നുമല്ല ഭീഷണിയാകുന്നത്. ഇസ്രയേലിന്റെ താൽപര്യം മാത്രമാണ് ട്രംപിന്റെ താൽപര്യം എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഇന്നലത്തെ തീരുമാനം.
2015 മാർച്ച് 26 മുതൽ ഏപ്രിൽ 2 വരെ നടന്ന നിരവധി ഗൗരവമായ ചർച്ചകൾക്ക് ഒടുവിലാണ് സ്വിറ്റ്സർലന്റിലെ ലോസെയിനിൽ വെച്ച് ഇറാനുമായി ആണവ കരാർ ഒപ്പു വയ്ക്കാൻ യുഎന്നിന്റെ സ്ഥിരാംഗങ്ങളും ജർമനിയും സംയുക്തമായിതീരുമാനം എടുക്കുന്നത്. ഒബാമ സർക്കാരിന്റെ കാലത്തായിരുന്നു ഇത്. തുടർന്ന് 2015ൽ തന്നെ ഇറാൻ അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പുവയ്ക്കാനും തീരുമാനമായി.
ആണവ കരാർ നിലവിൽ വന്നാൽ ആണവായുധങ്ങൾ വ്യാപകമായി നിർമ്മിക്കാൻ ഇറാൻ ഈ ആണവ കരാർ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കകൾക്കൊടുവിലായിരുന്നു വികസിത രാജ്യങ്ങളുമായുള്ള ഈ കരാർ ഒപ്പു വയ്ക്കൽ. സമ്പുഷ്ട യുറേനിയം ആണ് ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതും ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതും. 2031 വരെ ഇറാന് അധികമായി ഹെവി വാട്ടർ റിയാക്ടറുകൾ നിർമ്മിക്കാനും കൂടുതൽ കഠിന ജലം കൈവശം വെയ്ക്കാനോ കരാർ പ്രകാരം അധികാരവും ഇല്ലായിരുന്നു. തുടങ്ങി നിരവധി വ്യവസ്ഥകൾക്ക് വിധേയമാക്കിയാണ് ഇറാനെ കൊണ്ട് കരാറിൽ ഒപ്പു വെപ്പിച്ചത്. ഇതോടെ ഈ കരാറുകൾ എല്ലാം ഇല്ലാതായി. ഇറാന് ഇഷ്ട പ്രകാരം അണുവായുധം ഉപയോഗിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.
ഇറാന്റെ ആണവ ശേഷി നല്ല കാര്യത്തിന് മാത്രം ഉപയോഗിക്കുന്ന തരത്തിൽ ഉറപ്പു വരുത്തി ലോക സമാധാനം ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു കരാർ അമേരിക്ക മുന്നോട്ട് വെച്ചത്. എന്നാൽ ഭൂമുഖത്ത് നിന്ന് തന്നെ ഇറാനെ നീക്കം ചെയ്യണമെന്ന ഇസ്രയേലിന്റെ ആഗ്രമാണ് അതോടെ ഇല്ലാതായത്. ഇസ്രയേൽ എക്കാലത്തും ആഗ്രഹിച്ചത് ഇസ്രയേലിന് ഭീഷണിയായി തീരുന്ന അറബ് രാജ്യങ്ങളൊന്നും നിലനിൽക്കാൻ പാടില്ല എന്നാണ്.
ഒബാമ ഇറാനുമായി ഉണ്ടാക്കിയ ഈ കരാർ ലോക സമാധാനത്തിനു വേണ്ടി ഉണ്ടാക്കിയ ഏറ്റവും മികച്ച കരാറുകളിൽ ഒന്നായിരുന്നു. ലോക രാജ്യങ്ങൾ മുവഴുവൻ ഉപരോധം ഏർപ്പെടുത്തിയപ്പോൾ തളരാതെയും തകരാതെയും വളർന്നു കൊണ്ടിരുന്ന ഇറാൻ ആരെയും ഭയപ്പെടേണ്ട എന്ന സാഹചര്യം വന്നപ്പോഴാണ് അമേരിക്ക ഇങ്ങനെ ഒരു കരാറിന് രംഗത്തെത്തിയത്. അമേരിക്കയ്ക്ക് ഒരിക്കലും ഇടപെടാൻ കഴിയാത്ത വിധം ഇറാൻ അണുവായുധ ശേഷി ഉണ്ടാക്കിയാൽ അത് അമേരിക്കയ്ക്കും ഇസ്രയേലിനും മാത്രമല്ല ലോക രാജ്യങ്ങൾക്ക് മുഴുവൻ ഭീഷണിയാകും എന്ന തിരിച്ചിറിവിലാണ് ഇറാനെ വളരാൻ അനുവദിച്ചു കൊണ്ട് അണുവായുധത്തിൽ മാത്രം നിയന്ത്രണം കൊണ്ടു വന്നത്.
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇറാന്റെ ആണുവായുധ ശേഷിയിൽ 98 ശതമാനം കുറവ് വരുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള ഉദാത്തമായ ശ്രമം ഇറാൻ കഴിഞ്ഞ മൂന്ന് വർഷം നടത്തുകയും ചെയ്തിരുന്നു. ഇറ3ാൻ കരാറിൽ ഉറച്ചു നിൽക്കുന്നു എന്ന്കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ കരാർ ലംഘിക്കപ്പെട്ടതോടെ ഇറാന് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക സൈനിക ഉപരോധങ്ങൾ നീക്കാൻ യുഎന്നും അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും ബാധ്യസ്ഥരാണ്. അങ്ങനെ ഉപരോധം മാറിയതോട് കൂടി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇറാൻ വലിയ തോതിലുള്ള സാമ്പത്തിക വളർച്ചയാണ് നേടിയത്.
ഇസ്രയേലിന് വേണ്ടിയാണ് ട്രംപ് ഇത്തരം ഒരു തീരുമാനം എടുത്തത്. എന്നാൽ ഇസ്രയേലിന്റെ ഈ ലക്ഷ്യം തെറ്റായിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഉത്തരവ് പുറപ്പെടുവിച്ച അന്ന് തന്നെ ഇറാന്റെ സിറിയയുടെ കേന്ദ്രത്തിലേക്ക് അന്ന് തന്നെ ക്രമം അഴിച്ചു വിട്ടത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ സുരക്ഷ ഉറപ്പു വരുത്താൻ അറിയാം. എന്നാൽ ലോകത്തെ മറ്റൊരു അണുവായുധ യുദ്ധത്തിലേക്ക് നയിക്കാൻ മാത്രമേ ഈ കരാർ കാരണമാകൂ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍