ലെഫ്റ്റനന്റ് ഗവർണറെ വച്ച് ഒരു സംസ്ഥാനത്തെ ഗവൺമെന്റിനെ ശ്വാസംമുട്ടിച്ച് കൊല്ലുക! എംഎൽഎമാരേയും മന്ത്രിമാരേയുംപോലും ഇല്ലാക്കഥകൾ പറഞ്ഞ് തുറുങ്കിലടയ്ക്കുക; ആം ആദ്മിയെന്ന നല്ല പാർട്ടിക്ക് എതിരെ ബിജെപിയും കേന്ദ്രവും കാട്ടുന്ന നീതി നിഷേധങ്ങളുടെ കരണത്തടിച്ച് സുപ്രീംകോടതി; ഇനി കെജ്രിവാളും ആംആദ്മിയും ശരിക്കും ഡൽഹി ഭരിക്കും - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇന്നത്തെ സുപ്രീം കോടതി വിധി. ഡൽഹി ഗവൺമെന്റിനെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാരിന്റെ നോമിനിയായ ലഫ്. ഗവർണറോട് പോയി പണി നോക്കാൻ സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം ലഫ്. ഗവർണർക്കാണോ ഏതോ ചീഫ് മിനിസ്റ്റർക്കാണോ കൂടുതൽ അധികാരം എന്നുള്ളതായിരുന്നു. എന്നു മാത്രമല്ല ഡൽഹിക്ക് സ്വതന്ത്ര പദവി നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കോടതി അത് നിരസിച്ചു. പക്ഷേ അത് ഒരു തോൽവിയായി കാണേണ്ടതില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ പറയുന്നത്.
ഡൽഹി പോലൊരു നഗരത്തിന് സ്വതന്ത്ര പദവി നൽകുക സാങ്കേതികമായി ശരിയല്ല. ലോക രാജ്യങ്ങളുടെ എംബസികളും ലോക രാഷ്ട്രങ്ങളുടെ തലവന്മാർ അടിക്കടി സന്ദർശിക്കുന്ന ഒരു നഗരമാണ് ഡൽഹി. പാർലമെന്റ്, സുപ്രീം കോടതി, പ്രധാന മന്ത്രി, മറ്റ് കേന്ദ്ര മന്ത്രിമാർ പ്രസിഡന്റ് എന്നിവരുടേയൊക്കെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ സാധാരണ നഗരത്തിനും നഗരപിതാവിനും നൽകുന്ന അധികാരം മാത്രം ഡൽഹിപോലൊരു സംസ്ഥാനത്തിന് നൽകാനുള്ള നീക്കവും ശ്രമവും തീരുമാനവും ആയിരുന്നു ചോദ്യം ചെയ്യപ്പെടേണ്ടത്.
ഭൂരിപക്ഷം വരുന്ന ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരാണ് ഡൽഹിയിലുള്ളത്. ആ സർക്കാരിന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയും ജനാധിപത്യത്തിന് വലിയ നാണക്കേടാണ്.എന്നാൽ കേന്ദ്ര സർക്കാരിന്റെ അധികാരത്തിൽ ഇടപെടാതെ ജനധിപത്യപരമായ ഒരു വിധിയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.ഇതനുസരിച്ച് സർക്കാരിന് തീരുമനങ്ങളെടുത്ത് നടപ്പിലാക്കുന്നതിനായി ലഫ്.ഗവർണറുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ടതില്ല.പൊലീസ് അടക്കമുള്ള സംസ്ഥാന സർക്കാരിന് നടപ്പിലാക്കാനുള്ള അധികാര സംവിധാനങ്ങൾ ഇപ്പോഴും ലഭ്യമല്ലെങ്കിലും ഏതൊരു നിയമം പാസ്സാക്കാനും നടത്താനും അത് നടപ്പിലാക്കാനും അധികാരം ലഭിച്ചിരിക്കുകയാണ്.
ഇത് വരെ സംസ്ഥാന സർക്കാർ പാസ്സാക്കുന്ന നിയമങ്ങളൊക്കെ ലഫ്. ഗവർണർക്ക് അയച്ച് കൊടുക്കുകയും ഔദാര്യത്തിന് കാത്ത് നിൽക്കുകയും അത് സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണെങ്കിൽകൂടി ആം ആദ്മി എന്ന പാർട്ടിക്ക് ഗുണം ചെയ്യുമെങ്കിൽ അത് തടയുകയാണ് ലഫ്.ഗവർണർ ചെയ്യുന്നത്. അതിന് തടയിടുകയാണ് ഇപ്പോൾ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ലഫ്.ഗവർണറാണ് പരമാധികാരി എന്ന് കരുതി മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാൻ ഉദ്യോഗസ്ഥർ പോലും വിമൂഖത കാണിച്ചിരുന്നു. പാസാക്കുന്ന ഒരു നിയമത്തിന് അംഗീകാരം ലഭിക്കാൻ ഗവർണറുടെ വീട്ടിൽ പോയി സത്യാഗ്രഹം ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ തന്നെയാണ് പരമാധികാരിയെന്നും ആർട്ടിക്കിൾ 157 പ്രകാരം ഗവർണർമാർക്ക് നൽകുന്ന അധികാരം മാത്രമെ ലഫ്.ഗവർണർക്കും ഉള്ളൂവെന്നുമാണ് കോടതി പറഞ്ഞത്.ഇത് ജനാധിപത്യത്തിന് വലിയ വിജയം തന്നെയാണ്. ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ എ എ പ്രകാരം രൂപം നൽകിയ ഡൽഹിയിൽ ലഫ്.ഗവർണർക്കുള്ള അധികാരത്തെ വ്യാഖ്യാനിക്കുന്നത് ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.എന്നാൽ 157 അനുസരിച്ച് ഗവർണർമാരെ നിയമിക്കുന്നത് സർക്കാരുകളുടെ തീരുമാനം ഇന്ത്യൻ ദേശീയതയ്ക്കോ ഭരണഘടനയ്ക്കോ കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഇടപെട്ട് അത് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനും ആവശ്യമെങ്കിൽ ആർട്ടിക്കിൾ 356 പ്രകാരം സർക്കാരിനെ പിരിച്ച് വിടാനുമാണ്.
ഡൽഹിക്കും പുതുച്ചേരിക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയപ്പോൾ അത് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ലഭിക്കാതിരക്കാൻ പ്രത്യേക ആർട്ടികിളിലൂടെ ആണ് അത് നടപ്പിലാക്കിയത്.അതിലൂടെയാണ് ലഫ്.ഗവർണർമാർക്ക് മറ്റ് ഗവർണർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയത്.ഇതാണ് മുഖ്യമന്ത്രിയെക്കാൾ അധികാരം ലഫ്.ഗവർണർക്ക് ഉണ്ട് എന്ന വാദം സുപ്രീം കോടതിയിൽ സർക്കാർ ഉയർത്തിയത്.അതിപ്പോൾ കോടതി തള്ളികളഞ്ഞിരിക്കുന്നു.
ലോകത്ത് രണ്ട് തരം ജനാധിപത്യ സംവിധാനങ്ങളാണ് ഉള്ളത്. ഒന്ന് ഫെഡറലിസവും മറ്റൊന്ന് പാർലമെന്ററി സംവിധാനവും. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഫെഡറലിസത്തിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും പരമാവധി അധികാരം നൽകി രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുമ്പോൾ ബ്രിട്ടനിൽ പാർലമെന്ററി ജനാധിപത്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.ഇന്ത്യയാകട്ടെ ഫെഡറലിസവും പാർലമെന്ററിയും ഒരുപോലെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്ത്യയുടെ അധികാരങ്ങളെ മൂന്നായി തിരിക്കുകയാണ് ചെയ്തത്. 60ഓളം അധികാരം കേന്ദ്ര സർക്കാരിന് ഉണ്ട്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല.
സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും അധികാരങ്ങൾ കൂട്ടിമുട്ടാതിരിക്കാനനും കൂടികലരാതിരിക്കാനും ഇന്ത്യൻ ഭരണഘടന സുപ്രീം കോടതിക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്.ഇതിനെ രണ്ടിനേയും മറികടക്കുന്ന നിയമമാണ് ലഫ്.ഗവർണർമാർ ഉണ്ടാക്കിയിരുന്നത്. ആ ഇടപെടലിലൂടെ കേന്ദ്രത്തിന്റെ അവിഹിത ഇടപെടൽ സുപ്രീം കോടതി ഇടപെട്ട് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുകയാണ്.ജനാധിപത്യത്തിനുണ്ടായിരിക്കുന്ന ഈ വിവരം എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നാണ്.
ആം ആദ്മി എന്ന പരീക്ഷണ രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന പരീക്ഷണങ്ങളുടേയും പരിശ്രമങ്ങളുടേയും വഴിയിയായി ഇത് മാറും. കാലാകാലങ്ങളായി ഇന്ത്യ ഭരിക്കുന്ന വ്യവസഥാപിത രാഷ്ട്രീയ പാർട്ടികൾക്കെതിരെ ജനാധിപത്യത്തിന്റെ കോണിൽ നിന്നുയർന്ന വെല്ലുവിളിയാണ് ആം ആദ്മി എന്ന പാർട്ടി. ഒരുപക്ഷേ ആ പാർട്ടി ഒരു ആൾകൂട്ടം മാത്രം ആയിരിക്കും എന്നാൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും അവർ ശ്രമം നടത്തുന്നു. മറ്റ് പാർട്ടികൾക്കും സർക്കാരുകൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അവർ ചെയ്യുന്നത്.മറ്റ് രാഷ്ട്രീയ പാർട്ടികളുടേത് പോലെ ബിസിനസുകാരുടേയോ സ്ഥാപനങ്ങളുടേയോ പിന്തുണയില്ലാതെ ജനങ്ങളുടെ കയ്യിൽ നിന്നും ശേഖരിക്കുന്ന പണം കൊണ്ടാണ് ആം ആദ്മിയുടെ പ്രവർത്തനം.
അങ്ങനെയൊരു പാർട്ടിയെ തകർക്കുക എന്നത് വ്യവസ്ഥാപിത പാർട്ടികളുടെ വലിയ ആവശ്യം തന്നെയാണ്.അവർ ചെയ്യുന്നതെല്ലാം കുറ്റമാണ്. എംഎൽഎമാരെയും മന്ത്രിമാരെയും പോലും ഇല്ലാകഥകൾ പറഞ്ഞ് തുറങ്കിലടയ്ക്കുന്ന കാഴ്ചയും നാം കണ്ടതാണ്. അങ്ങനെ എല്ലാ എതിർപ്പുകളും നേരിട്ട് ഇന്ത്യയെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ആാം ആദ്മിക്ക് ലഭിച്ചിരിക്കുന്ന കൈയടിയാണ് ഈ കോടതി വിധി. ഇത് ജനാധിപത്യത്തിനെ കൂടുതൽ ശക്തമാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍