Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം ഏരിയയിൽ പാർക്ക് ചെയ്തതുകൊണ്ടാണോ ആ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്? മുസ്ലീമുകൾ ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും മതേതരവാദികൾ എവിടേന്ന് ചോദിക്കുന്നവർ ഏത് നാട്ടുകാരാണ്? ജിഹാദി റേപ്പിസ്റ്റ് എന്ന് പേരിട്ട് വിളിക്കാൻ

മുസ്ലിം ഏരിയയിൽ പാർക്ക് ചെയ്തതുകൊണ്ടാണോ ആ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്? മുസ്ലീമുകൾ ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും മതേതരവാദികൾ എവിടേന്ന് ചോദിക്കുന്നവർ ഏത് നാട്ടുകാരാണ്? ജിഹാദി റേപ്പിസ്റ്റ് എന്ന് പേരിട്ട് വിളിക്കാൻ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദിൽ ഒരു വനിതാ യുവ ഡോക്ടർ കൊല്ലപ്പെട്ടിട്ട് ഏതാണ്ട് അഞ്ച് ദിവസമാകുന്നു. ആദ്യദിവസം വൈകിയെത്തിയ ആ ദുരന്തത്തിന്റെ ആഘാതം ഇന്ത്യയിലെ സകല മനുഷ്യരെയും ഞെട്ടിച്ച് കളഞ്ഞു. മറ്റൊരു നിർഭയ കേസ് പോലെയാണ് ഇന്ത്യൻ മാധ്യമങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നത്. അഗ്നിക്കിരയായി കൊല്ലപ്പെട്ട ആ യുവതിയുടെ ചിത്രങ്ങൾ സഹിതമാണ് ആദ്യം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതെങ്കിൽ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞതോട് കൂടി സകല മാധ്യമങ്ങളും ആ പെൺകുട്ടിയുടെ ചിത്രങ്ങൾ പോലും നീക്കം ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിന് സമീപമുള്ള ഹൈവേയിൽ ഒരു ക്ലിനിക്കിൽ പോകുന്നതിന് വേണ്ടി എത്തിയ പെൺകുട്ടി സ്‌കൂട്ടർ വഴിയിൽ കൊണ്ട് നിർത്തിയത് കണ്ട് മദ്യപിച്ചുകൊണ്ടിരുന്ന ഒരുസംഘം കാപാലികർ ആസൂത്രണം ചെയ്തതായിരുന്നു ബലാത്സംഗവും കൊലപാതകവും.

ഈ പെൺകുട്ടി തിരിച്ച് വരുമ്പോൾ അവളെ കീഴടക്കുന്നതിന് വേണ്ടി സ്‌കൂട്ടറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിടുകയും ബലാത്സംഗം ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് ലോറി അഞ്ച് കിലോമീറ്റർ അകലെ കൊണ്ട് പാർക്ക് ചെയ്യുകയും പിന്നീട് ഈ പെൺകുട്ടിയെ കാത്തിരുന്ന് സ്‌കൂട്ടർ നന്നാക്കാൻ സഹായിക്കാൻ എന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സകല എതിർപ്പുകളെയും മറികടന്ന് ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്തവർ ഒടുവിൽ തെളിവ് പോലും അവശേഷിക്കാതിരിക്കാൻ കൊന്ന് കത്തിച്ച് ചാമ്പലാക്കുകയായിരുന്നു എന്നോർക്കുക. ഈ മഹാദുരന്തം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മനസാക്ഷിയുള്ള സകലരേയും ഞെട്ടിക്കുന്നതും ഇന്ത്യാമഹാരാജ്യത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്നതുമാണ് ഈ കൊടും ക്രൂരത.

ഇത്തരം ക്രൂരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി വാ തുറക്കാൻ ശ്ക്തിയുള്ള ഒരുത്തൻ പോലും ഇല്ല എന്നുള്ളത് ആശ്വാസകരമാണ്. ഇന്ത്യ ഒരുമിച്ച്, ജാതിമത ഭേദമന്യേ ഈ ക്രൂരതക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. ഈ കൊടുംക്രൂരത ഒരുക്കിയ നാലുപേരും അറസ്റ്റിലാകുകയും അവരെ നിയമത്തിന് മുമ്പിൽ വിട്ടുകൊടുക്കുന്നതിന് വേണ്ടി അതിവേഗ വിചാരണക്കോടതി സ്ഥാപിക്കുക പോലും ചെയ്തിരിക്കുന്നു. ഹൈദരാബാദ് എന്നല്ല, ഇന്ത്യ എന്നല്ല, ലോകം മുഴുവൻ കണ്ണീരോടുകൂടി ആ യുവഡോക്ടറുടെ കുടുംബത്തിന് നീതി കിട്ടാൻ രംഗത്തുണ്ട്. നിർഭാഗ്യവശാൽ ഈ ക്രൂര കൊലപാതകത്തെ പോലും മതം കലർത്തി വഷളാക്കാൻ ചിലർ രംഗത്തിറങ്ങിയിരിക്കുന്നു. പ്രതീഷ് വിശ്വനാഥൻ എന്ന എഎച്ച്പി നേതാവ് അതിൽ മതം കണ്ടെത്തിയാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. എന്നാൽ, എന്നെപ്പോലുള്ളവർ ഏറെ ബഹുമാനിക്കുന്ന ടി പി സെൻകുമാറിനെ പോലെ ഒരു മുൻ പൊലീസ് ഓഫീസർ, ഒരു മുൻ ഡിജിപി ഈ ക്രൂര കൊലപാതകത്തിലും മതവും ജാതിയും കണ്ടെത്തുന്നത് സങ്കടകരമാണ്.

ഈ ക്രൂരകൃത്യം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയത് നാലുപേരാണ്. അവരിൽ ഒരാൾ മാത്രമാണ് മുഹമ്മദ് പാഷ. ജൊള്ളു നവീൻ, ജൊള്ളു ശിവ, ചെന്ന കേശവലു എന്നിങ്ങനെയാണ് ബാക്കി മൂന്നുപേരുടെ പേരുകൾ. പേരുകൾ കൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മുഹമ്മദ് പാഷ ഒരു മുസ്ലിം സമുദായംഗമാണെന്നും ബാക്കി മൂന്നുപേരും ഹിന്ദു സമുദായാംഗങ്ങളാണ് എന്നുമാണ്. പക്ഷെ ഇതിൽ മതം കലർത്തുന്നവർ മുഹമ്മദ് പാഷയും കൂട്ടുകാരും കൊലപാതകം നടത്തി, ബലാത്സംഗം നടത്തി എന്നാണ് പ്രചരിപ്പിക്കുന്നത്. നാല് ബലാത്സംഗ പ്രതികളിൽ മൂന്നുപേരും മുസ്ലീങ്ങൾ അല്ലാതിരുന്നിട്ടും ഒരു മുസ്ലിം പേരുകാരന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാട്‌സാപ്പ് സോഷ്യൽ മീഡിയ പ്രചരണങ്ങൾ കൊടുമ്പിരികൊള്ളുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP