18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
രണ്ടുതവണയായി പതിനെട്ടുവർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഒരു കുറ്റാരോപിതനാണ് മദനി. ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരനാണ് എന്നാണ് കേരള, കർണാടക, തമിഴ്നാട് പൊലീസും എന്തിനേറെ എൻഐഎയും സിബിഐയും ഒക്കെ പറയുന്നത്. എന്നാൽ മദനി ചെയ്ത കുറ്റം തെളിയിക്കുന്നതിനുള്ള ഒരു കടലാസുപോലും ഇത്രയും കാലമായി സമർപ്പിക്കാൻ ഈ നിയമ സംവിധാനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് പരിശോധിക്കുന്നത്.
1998 മാർച്ച് 31ന് അറസ്റ്റുചെയ്ത മദനിയെ പത്തുവർഷത്തിന് ശേഷം 2008ലാണ് ആദ്യം ജയിൽമോചിതനാക്കുന്നത്. പരോളും ജാമ്യവുമൊന്നും അനുവദിക്കാതെ പത്തുവർഷം പൊലീസും സർക്കാരും പറഞ്ഞുകൊണ്ടിരുന്നത് മദനിയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയും ഗൂഢാലോചനക്കാരനും എന്നാണ്. ആ കേസിൽ ഒരു തെളിവുപോലും ഹാജരാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പത്തുകൊല്ലത്തിന് ശേഷം മദനിയെ കോടതി കുറ്റവിമുക്തനാക്കി. പത്തുവർഷം നിരപരാധിയായ ഒരു മനുഷ്യനെ കുറ്റക്കാരനെന്ന ആരോപിച്ച് ജയിലിൽ അടയ്ക്കുന്നത് ഒരു നീതിന്യായ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല.
അങ്ങനെ 2008 മെയ്മാസം ഏഴാംതീയതി കുറ്റവിമുക്തനായി പുറത്തിറങ്ങിയ മദനി രണ്ടുവർഷത്തിന് ശേഷം 2010 ഓഗസ്റ്റ് 17ന് വീണ്ടും ജയിലിലായി. ബാംഗ്ളൂരിൽ നടന്ന സ്ഫോടനത്തിൽ മുഖ്യപ്രതികളിൽ ഒരാളാണ് മദനി എന്നായിരുന്നു കർണാടക പൊലീസിന്റെ ആരോപണം. പത്തുകൊല്ലം തമിഴ്നാട്് പൊലീസ് വിചാരണ തടവുകാരനായി പാർപ്പിച്ചതുപോലെ തന്നെ കർണാടക പൊലീസും ഏതാണ്ട് എട്ടുകൊല്ലമായി മദനിയെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നു.
വിചാരണക്കോടതിലും സ്പെഷ്യൽ കോടതിയിലും ഹൈക്കോടതിയും അതിനൊക്കെ മുകളിൽ സുപ്രീംകോടതിയിലും ഒക്കെ മദനിയുടെ കുടുംബവും രാഷ്ട്രീയ സുഹൃത്തുക്കളുമൊക്കെ നീതിതേടി പോയി. ഇനിയെങ്കിലും മദനിക്കെതിരെ തെളിവ് ഹാജരാക്കൂ എന്ന് അഞ്ച് കൊല്ലത്തിന് ശേഷം 2015ൽ സുപ്രീംകോടതി തന്നെ കർണാടക പൊലീസിനോടും സർക്കാരിനോടും വിചാരണക്കോടതിയോടുമെല്ലാം പറഞ്ഞു. അല്ലെങ്കിൽ ഇയാളെ വിചാരണ നടത്തി ശിക്ഷിക്കൂ എന്നും പറഞ്ഞായിരുന്നു പരമോന്നത കോടതിയുടെ വിമർശനം. എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് അന്ന് സുപ്രീംകോടതി കർശനമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടിപ്പോൾ മൂന്നുവർഷമായി.
ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് പറഞ്ഞ് കോടതി കഴിഞ്ഞവർഷം കുറച്ചുകാലം ജാമ്യം അനുവദിച്ചെങ്കിലും വീണ്ടും മദനി ജയിലിൽ തന്നെയായി. ജയിലിനുള്ളിൽ അല്ലെങ്കിലും വീട്ടുതടങ്കലിൽ പോലെ ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്നു. രോഗബാധിതയായ സ്വന്തം അമ്മയെക്കാണാൻവേണ്ടി ഇപ്പോൾ എത്തുമ്പോൾ പൊലീസിനെ ഒപ്പം വിടുന്നതിന് മദനി ഒന്നരലക്ഷം രൂപ അടയ്ക്കണമെന്നാണ് സർക്കാർ പറയുന്നത്. നാലു ദിവസത്തേക്ക്.
മദനിയല്ല സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ആണ് പറയുന്നത് സുരക്ഷ വേണമെന്ന്. എന്നിട്ടും പൊലീസിന്റെ സുരക്ഷാ ചുമതലയുടെ പണം മദനി കൊടുക്കണം. അതിന്റെ പേരിലും നാട്ടിലേക്കുള്ള വരവ് ഒരു ദിവസം വൈകിപ്പിച്ചു. കഴിഞ്ഞദിവസം ജാമ്യം കിട്ടിയപ്പോൾ അവിടെനിന്ന് വിമാനത്തിൽ കയറാൻ വിമാനക്കമ്പനി തടസ്സപ്പെടുത്തി. 15 ലക്ഷം ചോദിച്ചു.
പതിനെട്ടുവർഷമായി ഒരു മനുഷ്യൻ വിചാരണത്തടവുകാരനായി കഴിയുന്നു. ഒരു കേസ് കഴിയുമ്പോൾ മറ്റൊന്ന് അയാളുടെ മേൽ ചുമത്തുന്നു. എന്തൊരു അക്രമമാണിത്. എന്തൊരു അനീതിയാണിത്. മദനി പുണ്യപുരുഷനാണെന്നോ നീതിമാനെണെന്നോ മദനിയെ ബോധപൂർവം ജയിലിൽ അടച്ച് ജീവിതം ഇല്ലാതാക്കുകയാണെന്നോ പറയാനുള്ള തെളിവുകളോ ആധികാരികതയോ ഇല്ല. എന്നു മാത്രമല്ല, 90കളുടെ തുടക്കത്തിൽ മദനി ആരംഭിച്ച ഐഎസ്എസ് എന്ന സാമുദായിക പാർട്ടി കേരളത്തിലെ മുസ്ളീം സമൂഹത്തെ വിഭാഗീയമായി ചിന്തിപ്പിക്കുകയും ഒട്ടേറെ മുസ്ളീം ചെറുപ്പക്കാരെ വർഗീയമായി ചിന്തിപ്പിക്കുകയും കേരളത്തിന്റെ സാഹോദര്യത്തെ അതിനിശിതമായി വിമർശിക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്നുതന്നെ പറയേണ്ടിവരും.
മദനിയുടെ ആദ്യകാല പ്രസംഗങ്ങൾ കേട്ടാൽ ഏതൊരു മുസ്ളീം യുവാവിന്റേയും രോമകൂപങ്ങൾ എണീറ്റ് നിൽക്കുമായിരുന്നു. ഇവിടത്തെ മുസ്ളീങ്ങൾ മുഴുവൻ അവഗണിക്കപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും തെറ്റായൊരു വ്യാഖ്യാനവും വിശ്വാസവും നൽകാൻ മദനി ശ്രമിച്ചു. ഒരുപക്ഷേ, കേരളത്തിലെ ഇസ്ളാമിക മൗലികവാദത്തിന്റെ വിഷവിത്തുകൾ വിതച്ചത് മദനിതന്നെയാണ് എന്ന് പറയേണ്ടിവരും. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ മദനിക്ക് കൊടുക്കേണ്ടതാണ്.
എന്നാൽ ഒരു പൗരൻ ആ രാജ്യത്ത് ജീവിക്കുമ്പോൾ അയാളുടെ മേൽ ചുമത്താവുന്ന ഏറ്റവും വലിയ കുറ്റമാണ് രാജ്യദ്രോഹം. ആത്മാഭിമാനമുള്ള ഒരു പൗരനും സഹിക്കാൻ കഴിയുന്ന കുറ്റാരോപണമല്ല അത്. കാശ്മീരിലെ ഭീകരർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് സാമ്പത്തിക സഹായം നൽകുകയും അവിടേക്ക് കേരളത്തിലെ ആളുകളെ എത്തിക്കുകയും ഒക്കെ ചെയ്യുന്ന ഭീകരവാദ നേതാവാണ് മദനി എന്ന് ഈ പൊലീസ് ആരോപിക്കുമ്പോൾ അതിന് യോജിച്ച തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത പൊലീസിനും സർക്കാരിനുമുണ്ട്. അത് ചെയ്യാതെ മദനി ഭീകരനാണ് എന്ന് പറഞ്ഞ് ജാമ്യം നൽകാതെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നത് തെറ്റാണ്.
ഒരാൾ കുറ്റക്കാരനാണെങ്കിൽ അത് തെളിവുസഹിതം ഹാജരാക്കി ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥചെയ്യുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയണം. രാജ്യദ്രോഹിയാണെങ്കിൽ മദനിക്ക് വധശിക്ഷ തന്നെ നൽകണം. അതിന് ശിക്ഷാ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാൽ വിചാരണപോലും ചെയ്യാതെ തടവുകാരനായി ഒരാളെ പതിനെട്ടുവർഷം ഒരു തെളിവുമില്ലാതെ തടവിൽ പാർപ്പിക്കുന്നത് ഹിറ്റ്ലറുടെ രാജ്യത്തുപോലും നടന്നിട്ടുണ്ടാവില്ല.
ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ പോലും വർഗീയ കലാപത്തിന്റെ ആസൂത്രകൻ എന്ന നിലയിലുള്ള ആരോപണം ഉയർന്നിട്ടുണ്ട്. തെളിവുണ്ടോ ശരിയാണോ എന്നതെല്ലാം രണ്ടാമത്തെ കാര്യം. അത്തരം ആരോപണങ്ങളുടെ പേരിൽ കള്ളപ്രചരണം നടത്തി കള്ളസാക്ഷികളെ വച്ച് ഒരാളെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടുന്നത് നീതിവ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല. മദനിയാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെങ്കിൽ അത് തെളിയിക്കണം. ശിക്ഷിക്കണം.
എന്നാൽ ഇന്ത്യയിലെ മുസ്ളീങ്ങളെ ഇന്ത്യൻ ഭരണകൂടം ജാതിയുടെ പേരിൽ പീഡിപ്പിക്കുന്നു, മതത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു എന്ന ആരോപണത്തിന് അടിവരയിടാൻ മാത്രമെ മദനിയുടെ ജയിൽ വാസം സഹായിക്കൂ. രോഗിയായി അവശനായി, കണ്ണുകാണാനാവാതെ, പ്രമേഹം വർധിച്ച് ഒരു സാധാരണ മനുഷ്യനായി മാറിയിരിക്കുന്ന മദനിയെ എത്രയും വേഗം ജയിലിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. അത് മനുഷ്യാവകാശത്തിന്റേയും നീതിയുടേയും പ്രശ്നമാണ്. ഒന്നുകിൽ ശിക്ഷിക്കുക. അല്ലെങ്കിൽ വെറുതെവിടുക. അല്ലാതെ വിചാരണ തടവുകാരനായി മദനി എത്രകാലം ജയിലിൽ കിടക്കുന്നുവോ അത്രയും കാലം അപമാനിക്കപ്പെടുന്നത് ഇന്ത്യൻ നീതിവ്യവസ്ഥയാണ്. അവഹേളിക്കപ്പെടുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നല്ലവരായ മുസ്ളീങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍