കരിമ്പൂച്ചകളും 500 പൊലീസുകാരുമില്ലാതെ യാത്രചെയ്യാൻ സാധിക്കാത്തവിധം ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത് മിസ്റ്റർ പിണറായി? മോദിക്ക് പഠിക്കുന്നതിനേക്കാൾ ഭയങ്കരമാണ് സഖാവേ കരുണാകരനു പഠിക്കുന്നത്; ഭൂമിയിലേക്ക് ഇറങ്ങി നടക്കൂ... സഖാക്കൾ താങ്കൾക്ക് സുരക്ഷയൊരുക്കും... വിനു വി ജോണിനെ തെറിവിളിച്ചാൽ താങ്കളുടെ കയ്യിലെ കെവിന്റെ രക്തക്കറ മായുകയില്ല; ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
അൽപന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്.ഇത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ചേരും എന്ന് പറഞ്ഞാൽ അത് അൽപം സാഹസമായി തീരും.കാരണം ധാരാളം അനുഭവ പരിചയ സമ്പത്തുള്ള നേതാവാണ് പിണറായി വിജയൻ.അദ്ദേഹത്തിന് ഇതൊന്നും വലിയ കാര്യമല്ല.എന്നാൽ, അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിക്കുകയും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതിന് പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയ പഴയകാലം പിണറായി വിജയനുണ്ട്.പൊലീസ് പിടിച്ചുകൊണ്ടുപോയി കാൽവെള്ളയിൽ ചൂരൽ പഴുപ്പിച്ച് വച്ച ഒരുകാലമുണ്ട്.അന്ന് തന്നോട് ക്രൂരമായി പ്രവർത്തിച്ച പൊലീസിനെ ചുറ്റും നിർത്തി ഒരുതരം നിർവൃതി അനുഭവിക്കാൻ പിണറായി വിജയൻ അറിയാതെ ശ്രമിക്കുന്നുണ്ടോ എന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്.അല്ലെങ്കിൽ 500 പൊലീസുകാരുടെ അകമ്പടിയോടെ കേരളം മുഴുവൻ ചുറ്റേണ്ട സാഹചര്യം ഒരു കമ്യൂണിസ്റ്റ്കാരന് എന്താണുള്ളത്.
പണ്ട് കെ.കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെ ലോകം ചുറ്റാൻ പോകുമായിരുന്നു.പ്രത്യേക കമാൻഡോമാരുമായി.അന്ന് പിണറായിയും, നായനാരും വിഎസും അടക്കമുള്ള സഖാക്കൾ കരുണാകരന്റെ യാത്രയെ കുറിച്ച് കഥകളുണ്ടാക്കുമായിരുന്നു..ആക്ഷേപിക്കുമായിരുന്നു, മുദ്രാവാക്യം മുഴക്കുമായിരുന്നു, പാട്ടുപാടുമായിരുന്നു.അന്നത്തെ ആ കരുണാകരന്റെ യാത്രയെ പോലും അപമാനിക്കുന്ന വിധമാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പൊലീസ് സുരക്ഷ ആസ്വദിക്കുന്നത്.ഇതേ മന്ത്രിസഭയിൽ മറ്റൊരുമന്ത്രി കൂടി ഇതേ സുഖം അനുഭവിക്കുന്നുണ്ട്.സാക്ഷാൽ എം.എം.മണി.പാവങ്ങളുടെ പ്രതിനിധിയായി അറിയപ്പെടുന്ന മണി എത്തിയാൽ നാല് പൊലീസ് വാഹനങ്ങൾ വേണമെന്ന് ശാഠ്യം പിടിക്കാറുണ്ടെന്ന് ഇടുക്കിക്കാർ പറയുന്നു.അതൊരുപക്ഷേ തന്നെ ജയിലിലടച്ച പൊലീസിനോടുള്ള മധുരപ്രതികാരമാവാം.അത്തരം മധുരപ്രതികാരംവീട്ടലുകൾ പിണറായി വിജയനെ പോലുള്ളവർ നടത്തുമ്പോൾ അപമാനിക്കപ്പെടുന്നത് കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാരാണ്.
പിണറായി വിജയന് പതിവായി സുരക്ഷയ്ക്ക് 18 അംഗ കമാൻഡോ സംഘമുണ്ട്.പൈലറ്റ്-എസ്കോർട്ട് വാഹനങ്ങൾ നാലോ അഞ്ചോ.കൂടാതെ പിണറായി യാത്ര പുറപ്പെടുമ്പോൾ മുതൽ പൂർത്തിയാക്കും വരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഉദ്യോഗസ്ഥർ കാവൽ നിൽക്കണം.തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ രാവിലെ പോയി നിന്നാൽ ഈ കാഴ്ച കാണാം.ക്ലിഫ് ഹൗസിലേക്കോ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന പിണറായി വിജയന് മുന്നിലും പിന്നിലും വാഹനങ്ങൽ ചീറിപ്പായുന്നത് കാണാം.ക്ലിഫ് ഹൗസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള എല്ലാ സിഗ്നലുകളും ഓഫാക്കിയിടുകയാണ്.ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും മ്യൂസിയം സിഐയും അടക്കമുള്ളവർ ഈ അഞ്ച് നിമിഷം വഴിയിലിറങ്ങി സുരക്ഷ ഉറപ്പുവരുത്തി നിൽക്കുകയാണ്.തിരുവനന്തപുരത്ത് നിന്ന് പുറത്തേക്ക് പോയാലും സമാന സ്ഥിതി തന്നെ!
തങ്കു ബ്രദർ എന്ന പേരിൽ സുവിശേഷം വിറ്റ് പുട്ടടിക്കുന്ന നിരവധി ആരോപണങ്ങൾ നേരിടുന്ന മതനേതാവിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്ത് പോയപ്പോൾ നാല് ഡിവൈഎസ്പിമാരും 16 സിഐമാരുമടക്കം 500 പൊലീസ് ഓഫീസർമാരാണ് പിണറായിക്ക് സുരക്ഷ ഒരുക്കിയത്.ഒരുപക്ഷേ പിണറായി വിജയൻ ഇതൊന്നും അറിഞ്ഞെന്ന് വരില്ല. രാജാവിനേക്കാൾ വലിയ രാജഭക്തിയുള്ള ചില ഉദ്യോഗസ്ഥർ കൽപന കൊടുത്ത് നടപ്പാക്കുകയാണ്.മുഖ്യമന്ത്രിയുടെ യാത്രാമേേദ്ധ്യ പൊലീസ് ഓഫീസർമാർ നിരക്കണമെന്നുള്ളത് ഡിജിപിയുടെ ഉത്തരവാണ്.ആ നിർദ്ദേശം മറികടക്കാൻ ഒരുകാരണവശാലും ഒരു സബ് ഇൻസ്പക്ടർക്ക് കഴിയില്ല.
കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയതിന് ഒരു എഎസ്ഐ കൈക്കൂലി വാങ്ങിയെന്ന കഥ കേട്ടു.അതിനുമപ്പുറം അവിടുത്തെ എസ്ഐക്ക് ഡ്യൂട്ടിയിട്ടു എന്ന് പറയുന്നത് സത്യമാണ്.വിനു.വി.ജോണിനോടോ, പിആർ.പ്രവീണയോടോ തട്ടിക്കയറിയതുകൊണ്ടോ നുണ സത്യമായി മാറുന്നില്ല.മുഖ്യമന്ത്രി കോട്ടയത്തുള്ളപ്പോൾ ഒരു ഈച്ച അനങ്ങിയാൽ തൊപ്പി തെറിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാം.പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉടൻ നടപടിയെടുത്ത് പിണറായിയുടെ പൊലീസ നയവും നന്ന്.എന്നാൽ, ജനങ്ങളെ ഭയന്ന് പിണറായി വിജയൻ തെരുവിലിറങ്ങി പിണറായി ശീഘ്രം പായുമ്പോൾ കെവിന്മാർ കൊല്ലപ്പെടാം.ക്രമസമാധാനമല്ല, നീതി നിർവഹണമല്ല, മറിച്ച് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് പൊലീസിന്റെ പ്രഥമകർത്തവ്യം എന്ന് വരികയാണ്.അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രി ആരെ.ാണ് ഭയപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളെയാണോ?ഒരിക്കലും താങ്കളെ ഉപദ്രവിക്കാൻ ഇവിടുത്തെ ആർക്കും കരുത്തും തന്റേടവുമില്ല.
സാധാരണക്കാരനെ പോലെ താങ്കൾ ഇറങ്ങി നടന്നാൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാർട്ടി സഖാക്കളുണ്ടാകും.അതുകൊണ്ട് ജനങ്ങളെയോ പാർട്ടി പ്രവർത്തകരെയോ ഭയപ്പടരുത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലിയ സുരക്ഷ എന്ന് തിരിച്ചറിയുക.മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഓരോ ഉപകരണവും പാവങ്ങളുടെ നീതി നിർവ്വഹണത്തിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുക.മാധ്യമങ്ങളോട് തട്ടിക്കയറിയതുകൊണ്ട് കെവിൻ എന്ന് പറയുന്ന ചെറുപ്പക്കാരന്റെ രക്തക്കറ താങ്കളുടെ കൈയിൽ നിന്ന് മായുകയില്ല.അതുകൊണ്ട് ഇനിയെങ്കിലും സാധാരണക്കാരനാകുക...സാധാരണക്കാരനെ പോലെ ഭൂമിയിലേക്ക് ഇറങ്ങുക.
Stories you may Like
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടം
- വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
- ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍