സിപിഎം രക്തസാക്ഷികൾക്ക് നഷ്ടപരിഹാരം നൽകാനോ ഉരാളുങ്കൽ സൊസൈറ്റി വളർന്ന് പന്തലിക്കാനോ ആകരുത് സാധാരണക്കാരന്റെ ഈ വിയർപ്പിന്റെ വില ഉപയോഗിക്കുന്നത്; പിച്ചചട്ടിയിൽ കൈയിട്ട് വാരാൻ മാത്രം നികൃഷ്ടനല്ല പിണറായി എന്നുറപ്പാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മുണ്ട് മുറുക്കി ഉടുത്ത് നൽകുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ ഇവർ ചെലവാക്കും; ശമ്പളം പിടിച്ച് നാട് പുനർനിർമ്മിക്കും മുൻപ് പിണറായി വിജയൻ അറിയാൻ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: കേരളത്തെ പുനർ നിർമ്മിക്കാൻ എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെടുന്നത്. കേട്ടപ്പാതി കേൾക്കാത്തപാതി ഗവർണറുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഐഎഎസുകാരും ഐപിഎസ്സുകാരും സെക്രട്ടേറിയറ്റ് ജീവനക്കാരും സംഭാവന വാഗ്ദാനം ചെയ്ത് കഴിഞ്ഞു. ഒരുപക്ഷേ കേരളത്തിന് ആവശ്യമുള്ള പണത്തിന്റെ പകുതിയെങ്കിലും അങ്ങനെ സംഭരിക്കാൻ കഴിയും.
സർക്കാരുദ്യോഗസ്ഥന്മാരും മേലുദ്യോഗസ്ഥന്മാരും മാത്രമല്ല. സാധാരണക്കാരനും ബിസിനസ്സുകാരനും ഒക്കെ പറയുന്നത് ഒരു മാസത്തെ ശമ്പളം നൽകാൻ ത്യയാറാണ് എന്നാണ്. ഒന്നല്ല രണ്ട് മാസത്തെ ശമ്പളം നൽകാം എന്ന് പറയുകയാണ് സാധാരണക്കാരൻ പോലും. അങ്ങനെയാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ പിന്നാലെ പണം ആവശ്യപ്പെട്ട് നടക്കുന്നതും മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യപ്പെടുന്നതിന്റേയും ഒന്നും ആവശ്യമില്ല.ഇതിനൊപ്പം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും മത സംഘടനകളുടേയും, പ്രവാസികളുടയും സഹായം കൂടിയാകുമ്പോൾ ആവശ്യത്തിന് പണം ലഭിക്കും.
ഇരുപതിനായിരം ആണ് കേരളത്തിന് വേണ്ടതെങ്കിലും ഇത്തരത്തിൽ അമ്പതിനായിരം വരെ പിരിക്കാൻ കഴിയും. പക്ഷേ അങ്ങനെ ചെയ്യണമെങ്കിൽ ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടിവരും അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടി വരും. ആദ്യത്തെ ആവശ്യം സർക്കാരിനെ കണ്ണുമടച്ച് വിശ്വസിച്ച് ഞങ്ങൾ നൽകുന്ന ഈ തുക മുഴുവൻ അത് ആവശ്യമുള്ളവരുടെ കൈയിൽ തന്നെ എത്തും എന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന നികൃഷ്ടനല്ലെന്ന് അറിയാമെങ്കിലും. അത്കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇങ്ങനെ പണമെത്തുന്നതും എന്നാൽ മുഖ്മന്ത്രി മാത്രം വിചാരിച്ചാൽ ഒരു പ്രവർത്തനവും നടക്കുകയില്ലെന്നും ചുവപ്പ് നാടയിൽ കുടുങ്ങി കിടത്താൻ സർക്കാർ ഉദ്യോഗസ്ഥരുംഅഴിമതിയുടെ സർപ്പങ്ങളായി ഉയർന്ന് നിൽക്കുന്ന രാഷ്ട്രീയക്കാരും നിൽക്കുണ്ട് എന്ന് കൂടി പരിഗണിക്കുമ്പോൾ പലതും വീണ്ടും പരിശോധിക്കേണ്ടി വരും.
കരാർ പണികൾ ഉൾപ്പടെ നൽകുമ്പോൾ അഴിമതിയുണ്ടാകുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതുണ്ട് ഇതിനായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
1. കേവലം ഫണ്ട് ശേഖരണത്തിന് അപ്പുറം ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ചേർത്ത് ആ വെബ്സൈറ് നിരന്തരം അപ്ഡേയ്റ്റ് ചെയ്യണം. കേരളം എങ്ങനെയാണ് ഈ ദുരന്തത്തെ നേരിട്ടത് എന്നതിനുള്ള ചരിത്ര രേഖയായി മാറണം ഈ വെബ്സൈറ്റ്.
2. എത്ര രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്നുണ്ട് എന്ന് അപ്പോൾ തന്നെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.പണം നൽകുന്നവരുടെ പേരുകളും എത്ര പണം എന്നതും ലൈവായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ചു ആർക്കും സംശയമോ പരാതിയോ ഇല്ല. എന്നാൽ അതുണ്ടാവാതിരിക്കാൻ കുറച്ചു കൂടി സുതാര്യത ഉറപ്പു വരുത്തണം. പണം കൊടുത്ത ഒരാളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ കൊടുത്ത ആൾക്ക് തന്നെ അത് തുറന്നു പറയാമല്ലോ. സുതാര്യത നിലനിർത്താൻ വേണ്ടി ഇവിടെ പ്രൈവസി സാധ്യമല്ല എന്ന നിലപാട് സർക്കാർ എടുക്കണം
3. ഏതൊക്കെ സംഘടനകളും വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ദുരിതാശ്വസ പ്രവർത്തനം നടത്തിയെന്ന് കണക്കെടുത്തു അതും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. സർക്കാർ അറിയാതെ ആവാം പലരും അതൊക്കെ ചെയ്തത്. എങ്കിലും അവർക്കു തെളിവുകൾ സഹിതം ബന്ധപ്പെടാൻ അവസരം നൽകണം.
4. സേവാഭാരതിയെന്നോ ഡിവൈഎഫ്ഐ എന്നോ എസ്ഡിപിഐ എന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ ഈ സൈറ്റിൽ പ്രസിദ്ധീകരിക്കണം.
5. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് പോകുന്ന സാധനങ്ങളുടെ കണക്കും അവിടത്തെ ചെലവുകളും പ്രസിദ്ധീകരിക്കണം. പട്ടിണിയെന്ന പരാതിക്കു അവസരം ഒരുക്കരുത്.
6. നഷ്ടപരിഹാരമായി ഓരോരുത്തർക്കും സർക്കാർ നൽകുന്ന സർവ തുകകൾ കുറിച്ചുമുള്ള വിവരങ്ങൾ അപ്ഡേയ്റ്റ് ചെയ്യണം. ഓരോരുത്തർക്കും എന്തിനു എത്ര പണം കൊടുത്തു എന്ന് ലോകം അറിയണം.
7. എത്ര രൂപ നഷ്ടം ഉണ്ടായി എന്ന് വിശദമായി പഠനം നടത്തുകയും അത് ഇനം തിരിച്ചു പ്രസിദ്ധീകരിക്കുകയും വേണം. സമൂഹത്തിനുണ്ടായ നഷ്ടം, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം എന്നിവ വെവ്വേറെ കണക്കണം. അതിനു ഒരു സമയപരിധി നിശ്ചയിക്കുകയും ഈ സമയത്തിനുള്ളിൽ നഷ്ടം കണ്ടെത്തുകയും വേണം
8. ഈ നഷ്ടം പരിഹരിക്കാൻ വേണ്ട പണവും വിഭവങ്ങളും എത്ര എന്ന് കണ്ടെത്തി അത് പ്രസിദ്ധീകരിക്കണം. കാടടച്ചു 20 ,000 കോടി നഷ്ടം എന്ന് പറയുന്നതും അതിനു വേണ്ടി സെസ്സ് ഏർപ്പെടുത്തുന്നതും ഉചിതം അല്ല. പുനർ നിർമ്മാണത്തിന്റെ ആക്ച്വൽ ബജറ്റാണ് സർക്കാർ ഉണ്ടാക്കേണ്ടത്.
9. നഷ്ടപരിഹാര കാര്യത്തിൽ ഒരു മാനദണ്ഡം ഉണ്ടാക്കുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ഉദാഹരണത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ള നഷ്ടങ്ങളെയും അല്ലാത്തവയെയും എങ്ങനെ വ്യത്യസ്തമായി കണക്കാക്കും, വ്യക്തികളുടെ നഷ്ടങ്ങൾ എങ്ങനെ നികത്തും എന്നിവ സംബന്ധിച്ച ക്ലാരിറ്റി വേണം. സമ്പന്നരായ ഒരാൾക്കുണ്ടായ നഷ്ടവും ഒന്നുമില്ലാത്തവന്റെ നഷ്ടവും നികത്തുന്നതിന് വ്യത്യസ്ത മാനദണ്ഡം എന്തെന്ന് വ്യക്തമാക്കണം.
10. ക്ലീനിംഗിനും സുരക്ഷാ പരിശോധനക്കും ഇപ്പോൾ വലിയ പ്രാധാന്യം നൽകണം. ഓരോ വ്യക്തിയും അവരുടെ ഉത്തരവാദിത്തത്തിൽ അത് ചെയ്യട്ടെ. അതിനുണ്ടായ ചെലവ് കൃത്യമായി കണക്കാക്കി സർക്കാർ സഹായം ഉറപ്പു വരുത്തുക.
11. ദുരിതാശ്വാസ സഹായമായി എത്തുന്ന എല്ലാ സാധനങ്ങളും വസ്തുക്കളും അക്കൗണ്ട് ചെയ്യുകയും അത് കൃത്യമായി വീതിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്രീകൃത സമ്പ്രദായം ഉടൻ നടപ്പിലാക്കണം. ആവശ്യമില്ലാത്ത ഒന്നും ആരും എത്തിക്കാതിരിക്കാൻ ഈ സംവിധാനത്തിന് സാധിക്കണം. ഏറ്റവും അധികം തട്ടിപ്പു ഇതിന്റെ പേരിൽ നടക്കാൻ ഇടയുള്ളതുകൊണ്ടു അടിയന്തിര പ്രാധാന്യം നൽകണം. മനുഷ്യരുടെ നന്മയെ ആരും മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്.
12. ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അപ്ഡേയ്റ്റ് ചെയ്യുകയും അവർക്കു ആവശ്യമുള്ളത് എന്ത് എന്ന് പൊതു ജനത്തിന് അപ്പോൾ തന്നെ അറിയാൻ സംവിധാനം ഉണ്ടാക്കുകയും വേണം.
13. പുനർനിർമ്മാണ പ്രവർത്തങ്ങൾ നേതാക്കൾക്ക് ഇഷ്ടമുള്ളവർക്ക് കോൺട്രാക്ട് കൊടുക്കുക്കുകയും പൊതുജനങ്ങളുടെ നന്മയിൽ കൊരുത്ത പണം ധൂർത്തടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വിദഗ്ദ്ധരായും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേർന്നു ജനകീയ സമിതികൾ ഉണ്ടാക്കുകയും ആ സമിതികൾ ഓരോ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും വേണം. ഇതിന്റെ ബജറ്റ് കണ്ടെത്തുന്നത് ജനപിന്തുണയോടു കൂടി ആയതിനാൽ ചുവപ്പു നാടയുടെ സാധാരണരീതി വിട്ടു കുറച്ചു കൂടി സുതാര്യവും എന്നാൽ കാശ് ലഭിക്കുന്നതും ക്വാളിറ്റി ഉറപ്പു നൽകുന്നതും ആക്കി മാറ്റണം. ഒരു കാരണവശാലും കോൺട്രാക്ടര്മാരും ഇടനിലക്കാരും ഈ ദുരിതത്തിൽ നിന്നും ഒരു നയാ പൈസ പോലും ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവരുത്. പുനർനിർമ്മാണ കരാർ ലഭിക്കുന്നവരൊക്കെ ചെലവ് മാത്രം ഈടാക്കുന്നവരാകണം.
14. ഇതെല്ലം പൂർത്തിയായി കഴിയുമ്പോൾ അറിയാം എത്ര രൂപ അല്ലെകിൽ എത്ര വിഭവങ്ങൾ വേണമെന്ന്. അത് കൃത്യമായി കണ്ടെത്തി പൊതു ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ബിസിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും സ്വമേധയാ ശേഖരിക്കാൻ ആദ്യം ശ്രമിക്കണം. മുഴുവൻ പൊതു ജനങ്ങളും ഒരു നിശ്ചിത ദിവസം പണം ശേഖരിക്കുന്നതുപോലെയൊരു സംവിധാനം ഒക്കെ പരീക്ഷിക്കാം. ഓരോ പണത്തിനും റഷീദ് ഉറപ്പു വരുത്തുക. ബക്കെറ്റ് പിരിവു കർശനമായി നിരോധിക്കുക. സുതാര്യത ഉറപ്പാണെങ്കിൽ ജനം അറിഞ്ഞു പണം നൽകും. എല്ലാം ശരിയായയി ആണ് പോകുന്നതെങ്കിലും എന്നെപോലെയുള്ള സാധാരണക്കാർ പോലും എട്ടോ പത്തോ ലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പാണ്.ഒരു സെസും ഏർപ്പെടുത്താതെ വേണ്ടത്രയും പണം നിശ്ചിത കാലയളവിനുള്ളിൽ ശേഖരിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല. പക്ഷെ ഒരു തരി പോലും സംശയം ബാക്കി വയ്ക്കരുത്. കാശ് അടിച്ചു മാറ്റാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നാണം കെടുത്താനും സംവിധാനം വേണം.
ഒരു മാസ്സത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാൻ റെഡിയാണ് സാർ... പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങൾക്കു മറുപടി കിട്ടണം..
മന്ത്രിമാരുടെ വിദേശ സന്ദർശനം, ചായ സൽക്കാരം, കണ്ണടക്കും, തോർത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവൻസും സഹിതം എല്ലാ അലവൻസും അടുത്ത ഒരു വർഷത്തേക്ക് നിർത്തലാക്കണം...
ഭരണ പരിഷ്കാര കമ്മീഷൻ, പിന്നാക്ക/മുന്നാക്ക കമ്മീഷൻ, യുവജന കമ്മീഷൻ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിർഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം.. ഇപ്പോൾ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ... അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല
അലവന്സുകൾ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക... ഇനി ഉപദേശികൾ വേണമെങ്കിൽ തന്നെ, അടുത്ത ഒരു വർഷത്തേക്ക് സൗജന്യമായി ഉപദേശം തരാൻ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക..മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഞങ്ങൾക്കു ഉറപ്പു തരണം...ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം
പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കുക... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട ' 2018 പ്രളയ ദുരിതാശ്വാസം' എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവൻ കാശും...അല്ലെങ്കിൽ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും..
നിർമ്മാണ മേഖലയിലെ വിദഗ്ധരും, സർവ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്.. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ഓരോ മാസവും പരസ്യപ്പെടുത്തണം..
ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്.
Stories you may Like
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- കുടിയേറ്റം കുറയ്ക്കുവാനുള്ള നടപടികളുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്