എങ്ങനെയാണ് ആ കുട്ടികൾ നാലര കിലോമീറ്റർ ഉള്ളിലേക്ക് കയറിപ്പോയത്? എങ്ങനെയാണ് ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിച്ചെടുത്തത്? നിങ്ങളുടെ കുട്ടികൾക്കു നീന്തൽ അറിയാമോ എന്ന് ഓർത്തുകൊണ്ട് വേണം 13 പേരുടെ ജീവൻ മടക്കി കിട്ടിയതിനെക്കുറിച്ച് ആശ്വസിക്കാൻ .. ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
ലോകത്തെ ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകൾ വളരെ കുറച്ചുമാത്രമാണുള്ളത്. ലോകത്തെ ഒരുമിപ്പിച്ചുനിർത്താൻ ഫുട്ബോളിനും ഒളിമ്പിക്സിനുമൊക്കെ കഴിയുന്നത് അതുകൊണ്ടുതന്നെയാണ്. ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ എല്ലാവരും അതുനടക്കുന്ന രാജ്യത്തേക്ക് ഉറ്റുനോക്കിയിരിക്കും. സെനഗൽ എന്ന രാജ്യം ഉണ്ടെന്ന് ലോകകപ്പ് ഫുട്ബോൾ ഇല്ലായിരുന്നുവെങ്കിൽ മലയാളികൾ ഒരുപക്ഷേ അറിയുമായിരുന്നില്ല. അതുപോലെ തന്നെയാണ് ഭിന്നിപ്പിക്കലുകളും. യുദ്ധങ്ങൾ നടക്കുമ്പോൾ ലോകം ഒന്നിച്ച് ഏകാന്തതയോടെ നോക്കിയിരിക്കുന്നത് അതിൽ കൊല്ലപ്പെടുന്ന സാധാരണക്കാരന്റെ വൃഥകൾ സ്വന്തം നെഞ്ചിലേറ്റിയാണ്. അത്തരമൊരു ഒരുമയുടെയും പ്രാർത്ഥനയുടെയും ഐക്യത്തിന്റെയും സന്ദർഭമാണ് കഴിഞ്ഞ 15 നാളുകൾ ഒരുക്കിയത്. തായ്ലൻഡിലെ ചിയാങ്റായി പ്രവിശ്യയിലെ ഗുഹയിൽ 12 യുവ ഫുട്ബോൾ താരങ്ങളും അവരുടെ ബുദ്ധസന്ന്യാസിയായ പരിശീലകനും എങ്ങനെ നാലരകിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്നാണ് എല്ലാവരും ആദ്യം കൗതുകത്തോടെ നോക്കിയത്. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷം അവർ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായപ്പോൾ, ലോകം ഒന്നടങ്കം അവർക്കായി പ്രാർത്ഥിക്കുകയായിരുന്നു.
ഈ കൂട്ടായ്മയിൽ ജാതി-മതഭേദങ്ങളൊന്നും പ്രശ്നമായില്ല. മതമില്ലാത്തവരും ദൈവത്തിൽ വിശ്വാസമില്ലാത്തവരും പ്രകൃതിയോട് പ്രാർത്ഥിച്ചു: ദൈവമേ അല്ലെങ്കിൽ പ്രകൃതിയെ...ആ കുഞ്ഞുങ്ങൾ സുരക്ഷിതമായി തിരിച്ചുവരണേയെന്ന്. ഗുഹയിലെ ദുർഘടമായ പാതയും വെള്ളക്കെട്ടും, ഇരുട്ടുമൊക്കെ മൂലം നീന്തലറിയാത്ത കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കുമെന്നതായിരുന്നു ആദ്യ ചോദ്യം. അതിന് നാലുമാസമെങ്കിലും എടുക്കുമെന്നാണ് ആദ്യം കേട്ടത്. ലോകമെമ്പാടുമുള്ള വിദഗ്ധരാണ് അവരെ രക്ഷിക്കാനെത്തിയത്. ആദ്യഘട്ടത്തിൽ ഏവരും കരുതിയത് അവർ ഒരിക്കലും രക്ഷപ്പെടില്ലെന്നായിരുന്നു. എന്നാൽ, ഒമ്പതാം ദിവസം ബ്രിട്ടീഷ് ഗവേഷകരാണ് ഒരുടോർച്ച് വെട്ടത്തിൽ ആ കുട്ടികളുടെ മുഖം വീണ്ടും ലോകത്തെ കാണിക്കുന്നത്. ദുർഘടമായ ആ നാലരകിലോമീറ്റർ താണ്ടി എങ്ങനെ കുട്ടികളെ പുറത്തെത്തിക്കും എന്നായി വിദഗ്ധരുടെ ആലോചന. ഏതായാലും ഒടുവിൽ പ്രാർത്ഥനകൾ സഫലമാക്കി ദൗത്യം വിജയകരമായി പൂർത്തിയാക്കി.
എങ്ങനെയാണ് അവർ നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നത്?
പലർക്കും അറിയില്ല എങ്ങനെയാണ് കുട്ടികളും കോച്ചും നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നതെന്ന്? ലോകത്തിലെ എറ്റവുമധികം ഗുഹാമുഖങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് ചിയാങ്മായിയും, ചിയാങ് റായിയും. ചിയാങ് റായിയിൽ ഇന്നും ഒരുകിലോമീറ്ററും രണ്ടുകിലോമീറ്ററും ദൂരമുള്ള ഗുഹകളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. 200 മീറ്റർ ഉള്ളിലേക്ക് പോയാൽ ശ്വാസതടസ്സമുണ്ടാകുന്നതുകൊണ്ട് ഗൈഡുമാർ തന്നെ ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചുകൊടുക്കുന്നു. കുട്ടികൾക്ക് ഇത്തരം പര്യവേക്ഷണങ്ങൾ ഇഷ്ടമായതുകൊണ്ട് മൈതാനത്തെ പരിശീലനം കഴിഞ്ഞ ഇടവേളയിൽ ചെറിയൊരു യാത്ര ഗുഹാമുഖത്തേക്ക് ..അതാണ് പരിശീലകൻ ലക്ഷ്യമിട്ടത്. 500 മീറ്റർ ഉള്ളിലേക്ക് കടക്കുമ്പോൾ ഗുഹാമുഖം വലുതാവുകയും അവിടെയൊരു പാറയും ചെറിയ നദിയും കാണാൻ കഴിയുന്നു. അവിടെയിരുന്ന് കാഴ്ചകൾ കണ്ട് രസിക്കാൻ പോയതായിരുന്നു അവർ. പെട്ടെന്ന് മഴ പെയ്യുകയും അത് പേമാരിയായി മാറുകയും ചെയ്തതോടെ വെള്ളപ്പൊക്കമുണ്ടാവുകയും അവർ കൂടുതൽ ഉയർന്ന പ്രദേശം തേടി മുന്നോട്ട് പോവുകയുമാണ് ഉണ്ടായത്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ആ നുഴഞ്ഞുകയറ്റമാണ് അവരെ നാലര കിലോമീറ്റർ ഉള്ളിലെത്തിച്ചത്. അവിടെ നിന്ന് തിരിച്ചുള്ള മടക്കമാകട്ടെ ദുഷ്കരം. എന്നാൽ അവരെ പ്രകൃതി കാത്തു. 200 മീറ്റർ അപ്പുറത്തേക്ക് പ്രാണവായു ഇല്ലാത്ത സാഹചര്യമുണ്ടെങ്കിലും സന്നാഹങ്ങളൊന്നുമില്ലാതെ കൂട്ടായ്മയോടെ എല്ലാം അവർ പട്ടിണി കിടന്ന് അതിജീവിച്ചു.
രക്ഷാദൗത്യം
അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ അവരുടെ അടുത്തേക്ക് എത്താൻ വഴികളൊരുക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ അവർക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും നൽകിയിരുന്നു. പിന്നീട് ഓരോരുത്തരെയായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു രക്ഷാപ്രവർത്തകന്റെ ജീവനും നഷ്ടപ്പെട്ടു. മനുഷ്യജീവന് ഇത്രയേ വിലയുള്ളുവെന്നും ഏതുനിമിഷവും ദുരന്തങ്ങൾ നമ്മെ തേടിയെത്താമെന്നുമുള്ള പാഠമാണ് ഈ സംഭവം നമുക്ക് തരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും നമ്മൾ പരസ്പരം തല്ലിയും കലഹിച്ചും നാളുകൾ നീക്കുന്നു. ദുരന്തങ്ങൾ എല്ലായ്പ്പോഴും നമ്മെ കാത്തിരിക്കുന്നുണ്ട്. പല രൂപത്തിൽ. ഭൂകമ്പമായോ, അഗ്നിപർവത സ്ഫോടനമായോ പേമാരിയോ കൊടുങ്കാറ്റോ ഒക്കെയായി. അവിടെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലോ, അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലോ ഭേദമില്ല. എല്ലാവരും അന്നത്തിന് വേണ്ടി കരയും, ജീവന് വേണ്ടി യാചിക്കും, അഭയത്തിന് വേണ്ടി യാചിക്കും. എല്ലാവരും ഒന്നാകുന്ന ഒരു മനുഷ്യനാകുന്ന അപൂർവ നിമിഷം.
ഇത്തരമൊരു മഹാദുരന്തം നൽകുന്ന അടയാളത്തിൽ നിന്ന് നമുക്കുമുണ്ട് ഏറെ പഠിക്കാൻ. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിത്തല്ലാതെ നമ്മുടെ കുട്ടികളിൽ എത്ര പേർക്ക് നീന്തലറിയാം എന്നെങ്കിലും പഠിക്കാം. ഒരുമനുഷ്യന് ഈ ലോകത്ത് അതിജീവിക്കാൻ വേണ്ട പ്രാഥമിക അറിവുകളിൽ ഒന്നാണ് നീന്തൽ. തീരപ്രദേശത്ത് ജീവിക്കുന്നവർക്ക് നീന്തൽ അവരുടെ ജീവിതചര്യയായി മാറുമ്പോൾ, നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നീന്താൻ പോയിട്ട് നടക്കാൻ പോലും അറിയില്ലെന്ന് വരുന്നു. ഒരുപക്ഷേ കേരളത്തിൽ റോഡപകടങ്ങളിൽ ദിവസും മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പാറമടകളിലും നദികളിലും മുങ്ങി നിരവധി പേർ മരിക്കുന്നു.
നമ്മൾ നമ്മുടെ കുട്ടികളെ ആദ്യം പരിശീലിപ്പിക്കേണ്ടത് നീന്തലാണ്. സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം. ഓരോ മാതാപിതാക്കളും അവരുടെ കുട്ടികൾ നീന്തൽ പഠിക്കുന്നുവെന്ന് ഉറപ്പാക്കണം. തായ്ലൻഡിലെ ഗുഹാമുഖത്ത് നിന്ന് മലയാളി പഠിക്കേണ്ട പ്രാഥമികപാഠവും ഇതുതന്നെയാണ്. എല്ലാ കുട്ടികളും നീന്തൽ പരിശീലിക്കുക.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍