സെൻസേഷണലിസത്തിന്റെ പിന്നാലെ പോവാതിരിക്കാൻ മാധ്യമങ്ങൾ കഴിയില്ല; ശ്രീദേവിക്ക് എന്തു സംഭവിച്ചു എന്നറിയാൻ ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരും; ബോണി കപൂർ നുണ പറഞ്ഞിടത്താണ് കുഴപ്പങ്ങളുടെ തുടക്കം: ലേഡി സൂപ്പർസ്റ്റാറിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: നടി ശ്രീദേവിയുടെ അകാലവിയോഗം ഇന്ത്യയെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ മരണം ഒരു സാധാരണ നടിയുടെ മരണം എന്ന നിലയിലല്ല, സൗന്ദര്യവും പ്രതിഭയും കൊണ്ട് ഇന്ത്യൻ യുവത്വത്തെ ദീർഘകാലം ത്രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത അസാധാരണ പ്രതിഭാശാലിയായ ഒരു നടിയുടെ മരണം എന്ന നിലയിലാണ് ഇന്ത്യയെ ഞെട്ടിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നായിരുന്നു ആദ്യം ഇന്ത്യക്കാർ അറിഞ്ഞത്. തൊട്ടുപിന്നാലെ ഹൃദയാഘാതത്തിനുള്ള കാരണം ഇന്ത്യക്കാർ തേടി.
കോസ്മെറ്റിക്ക് ശസ്ത്രക്രിയ അടക്കമുള്ള നടിയുടെ ജീവിതരീതിയുടെ ബാക്കിപത്രമായിരുന്നു ഹൃദയാഘാതം എന്നതായിരുന്നു നിഗമനം. അതിനുശേഷമാണ് മുങ്ങിമരണം, അപകടമരണം, ആത്മഹത്യ, കൊലപാതകം മുതലായ തിയറികൾ രൂപപ്പെട്ടത്. ഇന്ന് ഈ വിഷയം ഏറ്റവും സജീവമായി നിൽക്കുന്നത് നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു എന്ന കണ്ടെത്തൽ മൂലമാണ്. മാത്രമല്ല പൂർണ ആരോഗ്യവതിയായ ഒരു സ്ത്രീ ഹോട്ടലിലെ ബാത്ത് ടബിൽ എങ്ങനെ മരിച്ചു എന്ന ചോദ്യവും. സാധാരണ ഗതിയിൽ മദ്യം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ, തലചുറ്റലുണ്ടായിട്ടുണ്ടെങ്കിൽ ബാത്ത് ടബിലെ വെള്ളത്തിൽ വീണിട്ടുണ്ടെങ്കിൽ മരിക്കാം.
എന്നാൽ ഇതിനെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകൾ നിലനിൽക്കുകയാണ്. ഈ ദിവസങ്ങളിൽ ഭർത്താവ് ബോബി കപൂറിനൊപ്പം യാത്ര ചെയ്ത നടി അവിടെ തുടരുമ്പോൾത്തന്നെ ഇളയ മകളും ബോബി കപൂറും എന്തിന് നാട്ടിലേക്ക് പോയി?, ബാത്ത്റൂമിലെ അപകടവിവരം എന്തുകൊണ്ട് അറിഞ്ഞില്ല തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് സ്വാഭാവികമായും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. വൈകിട്ട് 7 മണിക്ക് നടന്ന സംഭവം എന്തുകൊണ്ട് 10 മണിവരെ മറച്ചുവെച്ചു, എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല, എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയില്ല, ഹൃദയാഘാതമെന്ന നിലയിൽ എങ്ങനെ വാർത്തകൾ പുറത്തേക്കുവന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ഈ മരണത്തെ ദുരൂഹതയിൽ നിർത്തുന്നതും കൊലപാതകമോ ആത്മഹത്യയോ അപകടമോ ആണോയെന്ന സൂചന നൽകുന്നതും. എന്തായാലും ഇത് സ്വാഭാവിക മരണമല്ല. അപകടമോ ആത്മഹത്യയോ കൊലപാതകമോ ആകാം.
മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മുന്നിൽ അധികം ഉറവിടങ്ങളൊന്നുമില്ല എന്നതുതന്നെയാണ്. ദുബായ് പൊലീസ് ഇന്ത്യൻ പൊലീസിനെപ്പോലെ വാർത്തകൾക്കുവേണ്ടി വിവരങ്ങൾ കൈമാറുന്നവരല്ല. എത്ര വമ്പനായാലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കണമെന്ന് കരുതുന്നവരാണവർ.
അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഊഹാപോഹങ്ങളോ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളോ ആണെന്ന നിഗമനത്തിലെത്തേണ്ടിവരും. ശ്രീദേവിയെപ്പോലെ ഒരു നടിയുടെ മരണം ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളിലും ജിജ്ഞാസ ഉളവാക്കുന്ന ഒന്നായതുകൊണ്ട്, അതിന്റെ ദുരൂഹതകളെക്കുറിച്ചറിയാൻ പ്രേക്ഷകർക്ക് ആഗ്രഹമുള്ളതുകൊണ്ട് വിശദമായിത്തന്നെ എല്ലാദിവസവും വാർത്തകളെഴുതാതിരിക്കാൻ മാധ്യമങ്ങൾക്ക് സാധ്യമല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകളുമായി ചാനലുകളും ഓൺലൈൻ പോർട്ടലുകളും സോഷ്യൽ മീഡിയയുമുള്ളപ്പോൾ ജിജ്ഞാസയുള്ള വാർത്തകളെ തിരസ്കരിക്കാനുമാകില്ല.
അതുകൊണ്ടുതന്നെ ഈ വരുന്ന വാർത്തകൾ സത്യവുമായി എത്രമാത്രം ബന്ധമുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. ഇന്ന് ആധുനിക മാധ്യമപ്രവർത്തനം ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. കൗതുകമുള്ള ഒരു സംഭവമുണ്ടായിക്കഴിയുമ്പോൾ ഉറവിടം വ്യക്തമല്ലെങ്കിൽ ഊഹാപോഹങ്ങളുണ്ടാക്കുക എന്നത് മാധ്യമങ്ങളുടെ ശീലമായി മാറി. രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലനിൽപ്പിനുവേണ്ടി വാർത്തകളുണ്ടാക്കുന്നതും. ദുബായ് പൊലീസ് ഔദ്യോഗികമായി ഇതുസംബന്ധിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല.
എന്നാൽ ദുബായ് പൊലീസിന്റെ വിശദീകരണം വരുന്നതുവരെ കാത്തുനിൽക്കാനുള്ള ക്ഷമ മാധ്യമങ്ങൾക്കില്ല. അതിന് മാധ്യമങ്ങളെ കുറ്റം പറയാനും സാധിക്കില്ല. കാരണം അതവരുടെ തൊഴിലാണ്. അതുകൊണ്ട് ബോണി കപൂറിന്റെ ദുരൂഹമായ ഇടപെടലും ശ്രീദേവിയുടെ ദുരൂഹമായ മരണവും മലയാളിയുടെ മാത്രമല്ല ഇന്ത്യാക്കാരന്റെ ജിജ്ഞാസയെ ഉണർത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരിക്കും. വാർത്തകളിലെ നെല്ലുംപതിരും തിരിച്ചറിയുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. സെൻസേഷണൽ മാധ്യമപ്രവർത്തനത്തിന്റെ ഒരു ഇരയായി ശ്രീദേവി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യും.
Stories you may Like
- ആന്റണിയിൽ നിന്ന് കിട്ടുന്നതും ആരും കാണത്ത ഡോണിന്റെ വിവരങ്ങൾ
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- കാഞ്ഞാർ പൊലീസ് ഒടുവിൽ സമാധാനം കണ്ടെത്തുമ്പോൾ
- ഇഡ്ഡലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മഞ്ചേരി അഗ്നിരക്ഷാസേന
- ഹോട്ട് എയർ ജനറേറ്ററിന് തൊട്ട് മുകളിൽ തൊഴിലാളികൾക്കുള്ള ഫ്ളാഷ് ഡ്രയർ കൺട്രോൾ റൂം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍