ഒരുത്തന് കുരു പൊട്ടിയാൽ ഉടൻ കേസെടുക്കുന്ന പൊലീസിനെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്; മാണിക്യമലരായ പൂവി വിവാദം തെളിയിക്കുന്നത് ഐപിസിയുടെ ദുർവിനിയോഗം; ഒരു പാട്ട് കേട്ട് പൊട്ടിയൊലിക്കുന്ന വികാരങ്ങൾ തുടയ്ക്കാൻ ശ്രമിക്കരുത് - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: പഴയകാലത്തെയും പുതിയകാലത്തെയും വാർത്താശേഖരണത്തിലും വാർത്താവിന്യാസത്തിലും വാർത്താ വിശ്വാസ്യതയിലും വന്ന മാറ്റം കൗതുകകരമാണ്.പണ്ടൊക്കെ പത്രത്തിൽ ഒരു വാർത്ത വരികയെന്ന് പറഞ്ഞാൽ അത് നൂറ് ശതമാനം ശരിയായിരുന്നു.ഒരു സംഭവം അതിന്റെ പല മാനങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പ് വരുത്തി മാത്രമാണ് പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഈ വിശ്വാസ്യത കൈമുതലായതുകൊണ്ട് പത്രങ്ങളിൽ വരുന്ന വാർത്തയുടെ പുറത്ത് നടപടിയുണ്ടാകുമായിരുന്നു.പ്രാദേശിക പേജുകളിൽ വരുന്ന പരാതികൾക്ക് പോലും പിരഹാരമുണ്ടായിരുന്നു.അക്കാലം മാറി വാർത്തയുടെ സമീപന രീതി മാറിയതോടെ എന്തും വാർത്തയാവുന്ന കാലം വന്നു.
ചാനലുകളാണ് ഇത്തരം വാർത്താസംസ്കാരത്തിന് തുടക്കമിട്ടത്. ഒരുദിവസം തുടങ്ങുമ്പോൾ തന്നെ വാർത്ത സൃഷ്ടിക്കേണ്ട ബാധ്യത ചാനലുകൾക്കുണ്ടായതാണ് ഈ മാറ്റത്തിന് കാരണം.ആരുടെയെങ്കിലും ബൈറ്റ് എടുത്ത് റിപ്പോർട്ടർമാർ വാർത്ത സൃഷ്ടിക്കുന്ന സ്ഥിതി വന്നു.അങ്ങനെ ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങൾ പോലും വാർത്തയായി മാറി.സോഷ്യൽ മീഡിയ ചാനലുകളേക്കാൾ വലുതായപ്പോഴാകട്ടെ ഒരു സാധാരണക്കാരൻ മുഖം കോട്ടി ചിരിക്കുന്നത് പോലും വൈറലാകുന്ന വിചിത്രസാഹചര്യവും വന്നു.എന്തും വാർത്തയാണ്..എന്തും ചർച്ചയാണ്.ഒരു എഫ്ഐആർ ഇട്ടാൽ പോലും ഏതു വലിയവനെയും താറടിക്കാൻ കഴിയുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉടലെടുത്തു.അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗവും, കണ്ണിറുക്കുന്ന പെൺകുട്ടിയും വൈറലാവുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തതാണ് ഇൻസ്റ്റന്റ് റസ്പോൺസിന്റെ ചർച്ചയ്ക്ക് വിഷയമാകാൻ കാരണം.
പാട്ടിന്റെ മേന്മ കൊണ്ടല്ല അഡാർ ലവിലെ ഗാനം വൈറലായത്. ഗാനരംഗത്തിലെ പെൺകുട്ടിയുടെ മുഖഭാവങ്ങളും കോക്രിയും രൂപവും ഒക്കെ കൊണ്ടാണ്.സുന്ദരിയായ പെൺകുട്ടി കണ്ണിറുക്കി കാട്ടുകയും അനുരാഗത്തോടെ നോക്കുകയും ചെയ്തപ്പോഴത്തെ ആവേശമാണ് ഗാനം വൈറലായതിന് പിന്നിലെ സൂത്രം.അമേരിക്കക്കാരനും, ഇംഗ്ലണ്ടുകാരനും ആഫ്രിക്കക്കാരനുമൊക്കെ ചർച്ച ചെയ്യുന്ന വിധത്തിൽ ആ പെൺകുട്ടിയുടെ ഭാവം മാറി.ജിമിക്ക് കമ്മൽ ഭാഷയ്ക്ക് അപ്പുറത്തേക്ക് വളർന്നത് അതിന്റെ താളം കൊണ്ടായിരുന്നു.അതുകൊണ്ട് തന്നെ പാട്ടിന്റെ മേന്മയായിരുന്നു ആ വീഡിയോ വൈറലാവാൻ കാരണം.എന്നാൽ ഈ വീഡിയോയിൽ പെൺകുട്ടിയുടെ സവിശേഷഭാവം എന്നതിനപ്പുറം പാട്ടിന് ഒരുമേന്മയും ആരു കൽപിക്കുന്നില്ല.ആദ്യത്തെ വരിയല്ലാതെ ആ പാട്ടിനെ കുറിച്ച് ഓർത്തിരിക്കുന്ന ഒന്നും ആർക്കും പറയാനില്ല.സോഷ്യൽ മീഡിയ ഇങ്ങനെയൊക്കെയാണ് നിലനിൽക്കുന്നത് എന്നതുകൊണ്ട് ഈ രസം ആസ്വദിക്കുന്നു, ആ പെൺകുട്ടിയും ഈ പ്രശസ്തി ആസ്വദിക്കുന്നു.എന്നാൽ, അവിടെ തീരേണ്ട കാര്യം ഒരു വിവാദമായിരിക്കുന്നു.
ഐപിസി 295 എ അനുസരിച്ച് ഗാനത്തിനെതിരെ കേസ് വന്നിരിക്കുന്നു.ഇത് നമ്മുടെ സമൂഹം ഇന്ന എത്തപ്പെട്ടിരിക്കുന്ന ഭീതിദമായ അവസ്ഥയുടെ പ്രതിഫലനമാണ്.മതവികാരം എന്ന് പറയുന്നത് തൊട്ടാൽ പൊള്ളുന്ന ഒരുസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.അതിന് മതഭേദമില്ല.പത്മാവതി ഒരു ഉദാഹരണം.ആമിയുടെ കാര്യത്തിലും അത് കണ്ടു.ഇന്ന് മാണിക്യമലരായി എന്ന ഗാനം അരുചിയാകുന്നത് ഇസ്ലാമികമതമൗലികവാദികൾക്കാണ്.അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വലിയതോതിൽ വെല്ലുവിളി നേരിടുകയാണ് ഇന്ന്.
യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴവിരുന്ന് ചിത്രത്തിന്റെ പേരിൽ ഏതാനും നാളുകൾക്ക് മുമ്പുണ്ടായ കോലാഹലം നമ്മൾ മറക്കരുത്.നമ്മൾ മതപരമായി എത്രമാത്രം സങ്കുചിതമാകുന്നുവെന്നതിന്റെ പ്രതിഫലനമാണ് ആമി, പത്മാവതി, മാണിക്യമലർ വിവാദങ്ങൾ.ഈ വിഷയത്തിലെ ഏറ്റവും ലജ്ജാകരമായ വസ്തുത ഏതോ ഒരാൾ പരാതി കൊടുത്തതിന്റെ പേരിൽ പൊലീസ് മതനിന്ദയ്ക്ക് കേസ് എടുത്തുവെന്നതാണ്.ഐപിസി സെക്ഷൻ 295 എ പ്രകാരം കേസ് എടുത്തത്് കൊണ്ട് മൂന്ന് വർഷം തടവ് കിട്ടുന്ന ജാമ്യമില്ലാ കുറ്റമാണ്.ഈ സാഹചര്യമാണ് ഏറ്റവും ലജ്ജാകരമായ വസ്തുത.മതപരമായ ഒരു വ്രണം ഉണ്ടാകാൻ ഉദ്ദേശിച്ച് കൊണ്ട ബോധപൂർവം നടത്തുന്ന എഴുത്ത്, പരാമർശം എന്നിവയാണ് ഐപിസി സെക്ഷൻ 295 എയിൽ ഉൾപ്പെടുന്നത്.38 വർഷം മുമ്പ് ആവിഷ്കരിച്ച ഒരു മാപ്പിളപ്പാട്ട്,ഇസ്ലാമിക വിശ്വാസികൾ ഏറ്റവും അധികം ആഘോഷിച്ചിട്ടുള്ള പ്രവാചകന്റെയും ഖദീജയുടെയും പ്രണയത്തെ കുറിച്ചുള്ള പാട്ട് ഒരു സിനിമയിൽ പുനരാവിഷ്കരിച്ചിരിക്കുന്നു.അത് ഇസ്ലാമിനെ അധിക്ഷേപിക്കുന്നതല്ല. മലബാറിലെ പ്രശസ്തമായ മാപ്പിളപ്പാട്ട്, കുട്ടികൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ, അതിനോടൊപ്പം ആവിഷ്കരിച്ച ചില രംഗങ്ങളാണ് വിവാദമായിരിക്കുന്നത്.ഒരുതരത്തിലും അംഗീകരിക്കാൻ പറ്റുന്ന വിവാദമല്ല ഇത്.
ഈ വിവാദം പൊടിപൊടിക്കുമ്പോൾ ഓർക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. ചെറുപ്പക്കാർ കൂട്ടുകൂടി മദ്യപിക്കുമ്പോൾ പള്ളിക്കെട്ട് ശമ്പരിമലയ്ക്ക്, അക്കരയ്ക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി എന്നീ ഗാനങ്ങൾ ആലപിക്കാറുണ്ട്.ഈ പാട്ടിന്റെ താളം കൊണ്ടാണ് മദ്യപാന സദസ്സുകളിൽ ഇത് പാടുന്നത്.അത് ഒരുവിവാദമാകുന്നത് പോലെ തന്നെയാണ് ഇപ്പോൾ ഈ സിനിമാപാട്ടും വിവാദമാകുന്നത്.ഇതിനെ ചെറുത്തുതോൽപ്പിക്കേണ്ടതാണ്. ഇത് സാമൂഹിക തിന്മയായി കരുതി മതവിശ്വാസികൾ തന്നെ ശക്തമായി എതിർക്കേണ്ടതാണ്.ഇത് ഹൈദരബാദിലെ ചില ചെറുപ്പക്കാർ മാത്രമല്ല, കേരളത്തിലെ ചില മതപണ്ഡിതന്മാരും യൂട്യൂബിലൂടെ പ്രവാചകനെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
ഐപിസിയിലെ വകുപ്പുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന പൊലീസുകാരുടെ പേരിലാണ് ആദ്യം നടപടിയെടുക്കേണ്ടത്.പൊലീസുകാർ വിവേചനാധികാരം പ്രയോഗിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.പരാതിക്കാരന് അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ്. ഈ പരിഹാര മാർഗങ്ങൾ പ്രയോഗിച്ചില്ലെങ്കിൽ സാധാരണക്കാരൻ നിസാരകാരണങ്ങളുടെ പേരിൽ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും.
Stories you may Like
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടം
- വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
- ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍