Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്താം ക്ലാസ് പഠിക്കുന്നതുവരെ പെൺകുട്ടികളോട് മിണ്ടാൻ പോലും സാധിക്കാതിരുന്ന ആ കാലത്തിൽ നിന്നും എടാ വാടാ വിളിച്ച് ടിക് ടോക്കിൽ ഒരുമിച്ച് കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ കാലത്തേയ്ക്ക് മാറുമ്പോൾ ഭയപ്പെടുത്തുകയാണ് ഈ ഞെട്ടിക്കുന്ന കാഴ്ചകൾ; ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിൽ കഴിയുമ്പോഴും പരസ്പരം കടിച്ച് രക്തം കുടിച്ച് സ്നേഹിക്കുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നവരായി നമ്മുടെ കുട്ടികൾ എങ്ങനെ മാറുന്നു?

പത്താം ക്ലാസ് പഠിക്കുന്നതുവരെ പെൺകുട്ടികളോട് മിണ്ടാൻ പോലും സാധിക്കാതിരുന്ന ആ കാലത്തിൽ നിന്നും എടാ വാടാ വിളിച്ച് ടിക് ടോക്കിൽ ഒരുമിച്ച് കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ കാലത്തേയ്ക്ക് മാറുമ്പോൾ ഭയപ്പെടുത്തുകയാണ് ഈ ഞെട്ടിക്കുന്ന കാഴ്ചകൾ; ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിൽ കഴിയുമ്പോഴും പരസ്പരം കടിച്ച് രക്തം കുടിച്ച് സ്നേഹിക്കുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നവരായി നമ്മുടെ കുട്ടികൾ എങ്ങനെ മാറുന്നു?

മറുനാടൻ ഡെസ്‌ക്‌

ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിച്ചിരുന്നപ്പോൾ ഒപ്പം പഠിച്ചിരുന്ന പെൺകുട്ടികളോട് പോലും വർത്തമാനം പറയാൻ സാധിക്കുമായിരുന്നില്ല. പെൺകുട്ടികളോട് വർത്തമാനം പറയാൻ മടിയുണ്ടായിരുന്നതുകൊണ്ടല്ല അന്നത്തെക്കാലത്ത് അങ്ങനെയൊക്കെ ആയിരുന്നതുകൊണ്ടാണ്. എന്നാൽ കാലം ഒരുപാട് മാറുകയും ഇന്ന് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം വിവേചനമായി മാറുകയും പരസ്പരം സൗഹൃദത്തോടു കൂടി ഇടപഴകുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു. ഈ സമത്വത്തിന് നമ്മൾ നമ്മുടെ നാടിനോട് തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ഒട്ടും അകലമില്ലാത്ത ഈ അടുപ്പം മനുഷ്യന്റെ സത്വം ഉയർത്തുകയാണ്.

കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മാതാപിതാക്കളുടേയും പെൺകുട്ടികളുടേയും ഒക്കെ മുൻപിൽ വച്ച് എടാ വാടാ വിളികളോട് കൂടി ഇടപെടുന്നതും അവർ ഒരുമിച്ച് യാത്ര ചെയ്യുന്നതും വൈകുന്നേരങ്ങളിൽ കഫേകളിൽ പോയി സമയം കളയുന്നതുമൊക്കെ നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറുമ്പോൾ അതേക്കുറിച്ച് വിലപിക്കാനോ ആശ്ചര്യപ്പെടാനോ ശ്രമിക്കുന്നത് സദാചാരപ്പൊലീസ് ചമയുന്നതിന് തുല്യമാണെന്ന് അറിയാം.

ഇത്തരം കാഴ്‌ച്ചകൾ ഒരിക്കലും എന്നെ അലോസരപ്പെടുത്തിയിട്ടില്ല. പ്രത്യുത ലിംഗവ്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾ സൗഹൃദത്തിന്റെ കാണാക്കയങ്ങൾ തേടുമ്പോൾ ഉണ്ടാകുന്ന ആനന്ദം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ നാളുകളായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. മറയില്ലാതെ സ്‌നേഹിക്കുമ്പോഴും ആ സ്‌നേഹത്തിൽ കൗമാരത്തിന്റെ നിഷ്‌കളങ്കത പൊലിഞ്ഞ് പോവുകയും മയക്കു മരുന്നും മദ്യവും പുകവലിയുമൊക്കെ അവരുടെ സൗഹൃദത്തിന്റെ അലങ്കാരമായി മാറുകയും ചെയ്യുന്ന ദുരന്തം എങ്ങനെയാണ് ആശങ്കപ്പെടുത്താതിരിക്കുന്നത്.

അതിന്റെ മൂർധന്യത്തിൽ അപകടങ്ങളും മരണങ്ങളും പതിവാകുന്നു. രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ രണ്ട് പെൺകുട്ടികളുടെ ജീവനാണ് ഇത്തരം പ്രണയ നാടക കുരുക്കിൽപെട്ട് പൊലിഞ്ഞ് പോയത്. അതും അതിക്രൂരമായി പച്ചയ്ക്ക് കത്തിച്ച് കൊല്ലുന്ന ഭീകരത. തിരുവല്ലയിൽ വഴിയേ നടന്നു പോയ പെൺകുട്ടിയെ ചുട്ടു കൊന്നത് മാനസിക രോഗിയായ ഒരു ഒറ്റയാനായിരുന്നു.

ആ പെൺകുട്ടിക്ക് അവനോട് എന്തെങ്കിലും ബന്ധമുണ്ടായിരുന്നു എന്ന് ആർക്കും പറയാൻ കഴിയുന്നില്ല. കൂലിവേലക്കാരായ മാതാപിതാക്കൾ ആഹാരത്തിന് പോലും വകയില്ലാതെ ജീവിക്കുന്നതിനിടയിൽ കത്തിക്കരിഞ്ഞ് പോയ മകള വൊരിയെടുത്തുകൊണ്ട് ഡോക്ടർമാരുടെ കരുണയ്ക്ക് വേണ്ടി ആശുപത്രിയിൽ കാത്തിരുന്ന ദിവസത്തിന്റെ കാഠിന്യം അത് കേട്ടറിഞ്ഞ എന്നേപ്പോലെ ഒരാൾക്ക് സഹിക്കാനാവുന്നതല്ല. എന്നാൽ കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ട നീതു എന്ന പെൺകുട്ടിയുടെ ജീവിത കഥ ഞെട്ടിപ്പിക്കുന്നതാണ്. നിധീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ഇരു വീട്ടുകാരും അറിഞ്ഞ്‌കൊണ്ട് തന്നെ സൗഹൃദത്തിന്റെ കാണാക്കയങ്ങളിലേക്ക് അവർ നടന്നു പോവുകയും ചെയ്തിരുന്നു.

അവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിറഞ്ഞ് നിൽക്കുന്നത് ഭ്രാന്തമായ പ്രണയത്തിന്റെയും തീവ്രമായ ഇഷ്ടത്തിന്റെയും ഭീകരമായ വിശ്വാസങ്ങളുടേയും ഒക്കെ കൂടിക്കുഴഞ്ഞ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. പരസ്പരം ഇഷ്ടത്തോടെ കടിക്കുകയും ആ കടിയിൽ ചോരയെടുത്ത് കുടിക്കുകയും ഒക്കെ ചെയ്യുന്ന വൈചിത്ര്യത്തെ ഭ്രാന്ത് എന്നോ പ്രണയമെന്നോ അല്ല വിളിയ്‌ക്കേണ്ടത്. നേരെ മറിച്ച് മാറി വരുന്ന നമ്മുടെ കൗമാര സ്വപ്‌നങ്ങളുടെ ഞെട്ടിക്കുന്ന ദുരന്തങ്ങൾ എന്ന് തന്നെയാണ് വിളിയ്‌ക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP