ജേക്കബ് തോമസിനോട് കാണിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പകപോക്കൽ മാത്രം മതി, പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും സത്യാന്വേഷികൾ താങ്കളെ വെറുത്തുപോവാൻ; പത്തുകൊല്ലം മുമ്പ് ആരോ ചെയ്ത പ്രവൃത്തിയുടെ പേരിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് പക വീട്ടുമ്പോൾ താങ്കൾ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാവുകയാണ്; ഫാസിസത്തിനെതിരെ താങ്കളേ പോലെയുള്ളവർ വച്ച് വിളമ്പുന്ന ജനാധിപത്യ മന്ത്രങ്ങൾ കേട്ട് ഓക്കാനിക്കാൻ മാത്രമാണ് തോന്നുന്നത്
മറുനാടൻ ഡെസ്ക്
തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനഹിതം എന്ത് എന്ന് ആലോചിക്കുന്ന കാര്യത്തിൽ മടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഉറച്ച ബോധ്യത്തിന് വേണ്ടി എന്ത് നഷ്ടം വന്നാലും പിണറായി വിജയൻ അങ്ങേയറ്റം വരെ പോകും. അതുകൊണ്ടാണ് പിണറായി വിജയനെ ധീരതയുടെ പ്രതീകമായി പോലും പലരും കരുതുന്നത്. ശബരിമലയടക്കമുള്ള പിണറായി വിജയന്റെ പലവിഷയങ്ങളിലേയും നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഉറച്ച നിലപാടിന്റെ പേരിൽ അദ്ദേഹത്തെ പലപ്പോഴും അഭിനന്ദിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കേരള ജനത പലവിഷയങ്ങളിലും വിയോജിക്കുമ്പോഴും ചങ്കുറപ്പുള്ള മുഖ്യമന്ത്രിയായി പിണറായി വിജയനെ കരുതുന്നത് പലപ്പോഴും ഇതൊക്കെ കൊണ്ട് തന്നെയാവാം.
എന്തെല്ലാം മേന്മ എടുത്ത് പറയാനുണ്ടെങ്കിലും പക വീട്ടുന്ന കാര്യത്തിൽ വിദ്വേഷം തീർക്കുന്ന കാര്യത്തിലും പിണറായി വിജയൻ കാണിക്കുന്ന ദാർഷ്ട്യവും കാർക്കശ്യവും അദ്ദേഹത്തിന്റെ നന്മയും മേന്മയും ഇല്ലാതാക്കുകയാണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ജേക്കബ് തോമസ് എന്ന കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറോട് പിണറായി വിജയൻ കാട്ടിക്കൊണ്ടിരിക്കുന്ന ദാർഷ്ട്യവും പകവീട്ടലും അതിന്റെ മൂർധന്യത്തിലേക്ക് കടക്കുമ്പോൾ വിജയൻ എന്ന മുഖ്യമന്ത്രി വെറും മൂന്നാംക്ലാസുകാരന്റെ പിടിവാശിയിലേക്ക് താഴ്ന്നു പോകുന്നു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. എന്താണ് ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ സസ്പെൻഷനിൽ നിറുത്താനും അഴിമതി കേസിൽ പ്രതിയാക്കാനും ചെയ്ത കുറ്റം എന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ഈ ജനതയോട് തുറന്ന് പറയേണ്ടതുണ്ട്.
ശതകോടികൾ മോഷ്ടിക്കുകയും സ്വജനപക്ഷപാതം ഹോബിയായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും നേതാക്കന്മാരും ജീവിച്ചിരിക്കുന്ന നാട്ടിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഒരു ഉദ്യോഗസ്ഥനെ അഴിമതിക്കാരാക്കി ചിത്രീകരിക്കുകയും അയാളുടെ ജീവിതം ദുസ്സഹമാക്കുന്നതിന് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നതിന് പക വീട്ടലെന്നും വിരോധം തീർക്കലെന്നും പണികൊടുക്കലെന്നും അല്ലാതെ മറ്റെന്ത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തും ഈ ഗവൺമെന്റിന്റെ കാലത്തും നട്ടെല്ലോടു കൂടി നിലപാടെടുക്കുന്നതിന്റെ പേരിൽ അഴിമതിക്കാരൻ എന്ന് മുഖമില്ലാത്തവരെ കൊണ്ട് നുണ പറയിപ്പിച്ച് ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ നാട്ടിലുണ്ട്.
കർണാടകയിൽ കോടികളുടെ ഭൂമിയുണ്ട്. തുറമുഖത്തിൽ ഡ്രഡ്ജർ വാങ്ങിയതിന് 14 കോടി രൂപ പോക്കറ്റിലാക്കി തുടങ്ങിയ അനേകം അഴിമതി കഥകൾ ജേക്കബ് തോമസിനെതിരെ ഉയരാൻ തുടങ്ങിയിട്ട് പത്തു വർഷത്തിലധികമായി. അതൊന്നും തെളിയിക്കാൻ കഴിയുകയില്ല എന്ന ഉത്തമ ബോധ്യം അന്വേഷിച്ച് കണ്ടെത്തിയതുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 19 എ ഒന്ന് എന്ന ആർട്ടിക്കിൾ അനുവദിക്കുന്ന മൗലിക അവകാശമായ ഇഷ്ടമുള്ളത് സംസാരിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിലാണ് ജേക്കബ് തോമസിനോട് പക വീട്ടുന്നത് എന്നോർക്കണം.
ഉമ്മൻ ചാണ്ടി സർക്കാരിനെതിരെയുള്ള ഇടതു മുന്നണികളുടെ പ്രചരണ പരിപാടികളുടെ ഏറ്റവും വലിയ ആയുധമായി മാറിയതുകൊണ്ട് മാത്രം മറ്റൊരു നിവൃത്തിയുമില്ലാതെ വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് ജേക്കബ് തോമസിനെ നിയമിച്ച പിണറായി വിജയൻ സർക്കാർ ആ പദവിയിൽ നിന്നും ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ ഇറക്കി വിടുന്നത് ഇ.പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ടി.പി ദാസനുമടക്കം സിപിഎമ്മിന്റെ വിശുദ്ധ പശുക്കളിലേക്ക് ആ അന്വേഷണം നീങ്ങുന്നുവെന്ന് കണ്ടപ്പോഴാണ്. റിട്ടയർ ചെയ്ത് അഞ്ചു കൊല്ലം സർക്കാർ സേവനം അനുഷ്ടിക്കുകയും അതു കഴിഞ്ഞ് വീണ്ടും നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥനെ ഇരുത്തിയിരിക്കുന്ന ഐഎംജി ഡയറക്ടർ എന്ന പദവിയിലേക്കാണ്.
ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറിൽ ഒരാളായ കേരളത്തിലെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനെ പിണറായി വിജയൻ മാറ്റി നിയമിക്കുന്നത്. പിണറായി വിജയൻ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോഴുണ്ടായിരുന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് പിണറായി വിജയന്റെ ഏജൻസികൾ അന്വേഷിച്ച് അത് കള്ളമാണ് എന്ന് തെളിഞ്ഞതുകൊണ്ടാണ് അന്ന് വിജിലൻസ് ഡയറക്ടറാക്കിയത്. എന്നിട്ട് പിണറായിയുടെ പൊലീസും വിജിലൻസും അന്വേഷിച്ച് വ്യാജമാണ് എന്ന് തെളിഞ്ഞ അതേ ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്യുകയും ഇപ്പോൾ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുന്നത് സർക്കാരിന്റെ ഓഖി നയത്തെ കുറിച്ച് വാ തുറന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍