Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടൻ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്നത്തെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഞങ്ങൾ ഏതാനം ദിവസം മുൻപ് പറഞ്ഞ് തുടങ്ങിയ വസ്തുത എല്ലാവരും പറഞ്ഞ് തുടങ്ങി. ഇന്ന് സോഷ്യൽ മീഡിയ ഞങ്ങൾ ഏതാനം ദിവസങ്ങൾ കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുന്നു. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് കളയുക എന്ന സുപ്രം കോടതി വിധി കേരളത്തിന് എതിരെ ഉള്ള വിധിയല്ല നിയമലംഘകരായ രു കൂട്ടം മുതലാളിമാർക്ക് എതിരെയുള്ള വിധിയാണ് എന്ന യാഥാർത്ഥ്യം.

അവിടെ താമസിക്കുന്ന 350ഓളം വരുന്ന ഫ്‌ളാറ്റ് ഉടമകളെ മുൻപിൽ നിർത്തിക്കൊണ്ട് അഞ്ച് കോടീശ്വരന്മാരായ ഫ്‌ളാറ്റ് കമ്പനി മുതലാളികൾ നടത്തിയ കള്ളക്കളി ഇന്ന് പുറം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ആ കള്ളക്കളിക്ക് ഓശാന പാടിക്കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയവരെ ബലിയാടാക്കിക്കൊണ്ട് കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നടത്തിയ നാടകവും പൊളിഞ്ഞടുങ്ങിയിരിക്കുന്നു. കേരളത്തിന്റെ വീരപുരുഷനായ യുഗപുരുഷനായ വിഎസിന്റെ രംഗപ്രവേശനത്തോടു കൂടി സത്യം കൂടുതൽ ശക്തിയിൽ തെളിഞ്ഞ് നിൽക്കുന്നു. വി എസ് വളരെ വ്യക്തമായി ചില വസ്തുതകൾ പറഞ്ഞിട്ടുണ്ട്.

അനധികൃത നിർമ്മാതാക്കൾ എല്ലാം നടത്തുന്ന കള്ളക്കളി പ്രമുഖരായ ചിലർക്ക് സൗജന്യമായി ഫ്‌ളാറ്റ് കൊടുക്കുകയും അവരെ കാണിച്ചുകൊണ്ട് ഇവർ നിയമലംഘനം നടത്തുകയും സാധാരണക്കാരായ ചിലരെ മുന്നിൽ നിർത്തിക്കൊണ്ട് അവർ സത്യം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം നടത്തുകയും ചെയ്യുന്നു. ഏറ്റവും അഭിമാനകരമാ. കാര്യം കേരളം തെരഞ്ഞെടുത്ത് വിട്ട 20 എംപിമാരിൽ രണ്ട് പേരെങ്കിലും സത്യത്തോട് ഒപ്പം ഉറച്ച് നിന്നു എന്നത് തന്നെയാണ്. എറണാകുളത്തെ എംപിയായ ഹൈബി ഈഡൻ ഫ്‌ളാറ്റ് മുതലാളിമാർക്ക് വേണ്ടി കൊല്ലത്തെ എംപിയായ എൻകെ പ്രേമചന്ദ്രനേയും തൃശ്ശൂർ എംപിയായ ടിഎൻ പ്രതാപനേയും വിളിച്ചപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ ഭരണഘടനയേയും നിയമവ്യവസ്ഥയേയും ആദരിക്കുന്നത്‌കൊണ്ട് ഈ നിവേദനത്തിൽ ഒപ്പിടാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാണ്.

ഭാഗ്യവശാൽ നെറികേടിന് കൂട്ടുനിൽക്കുന്ന ഈ നിവേദനത്തിൽ ഒപ്പിടാൻ രാഹുൽ ഗാന്ധിയോട് ചോദിക്കാത്തത് കോൺഗ്രസിന്റെ സമയം തെളിഞ്ഞത്‌കൊണ്ടാണ് എന്ന് പറയേണ്ടി വരും. പ്രേമചന്ദ്രനും പ്രതാപനും നട്ടെല്ലുള്ള നേതാക്കളാണ് എന്ന് പറയേണ്ടി വരും. ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ജനപ്രതിനിധികളാണ് എന്ന് തെളിയിച്ചപ്പോൾ അതിന് ഊർജ്ജം പകർന്ന്‌കൊണ്ട് വി എസ് അച്ചുതാനന്ദൻ ഏതൊരു ചെറുപ്പക്കാരനേയും പേലെ രംഗത്ത് എത്തിയിരിക്കുന്നു. 96 വയസ്സുണ്ടായിട്ടും കേരളം ഭീതിതമായ അവസ്ഥയെ നേരിടുമ്പോൾ നട്ടെല്ല് നിവർത്തിപ്പിടിച്ചുകൊണ്ട് സത്യം ഉറക്കെ വിളിച്ച് പറയാൻ ഒരു വി എസ് മാത്രമെ ഉള്ളു എന്ന് നിരാശാജനകമാണ്.

ഒരു വി എസ് എങ്കിലും നമുക്ക് ഉണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കുകയും ചെയ്യാം. ഒപ്പം എടുത്ത് ചൂണ്ടിക്കാണിക്കേണ്ടത് സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. ഈ വിഷയത്തിൽ മാത്രമല്ല കേരളം ഭൂമാഫിയകളുടെ കയ്യിൽ പോകുന്ന ഓരോ സാഹചര്യത്തിലും ജനവികാരത്തിനൊപ്പം ഉറച്ച് നിൽക്കാനുള്ള തന്റേടം ആ പാർ്ട്ടി കാണിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കാലണയ്ക്ക് വേണ്ടി ഈ നാടിനേയും ഇതിന്റെ പ്രകൃതിയേയും നിയമ സംവിധാനങ്ങളേയും ഒറ്റിക്കൊടുക്കുമ്പോൾ അതിന് കൂട്ട് നിൽ്ക്കാതെ വേറിട്ട നിലപാടെടുത്തു എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP