Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രണയിച്ച് വിവാഹം കഴിച്ച് രണ്ടു കുഞ്ഞുങ്ങൾക്കും ജന്മം നൽകിയ ശേഷം എങ്ങോ നിന്ന് വന്ന ഒരുത്തനെ കണ്ടപ്പോൾ പ്രിയപ്പെട്ടവനെ കൊന്നു തള്ളാൻ കൂട്ടു നിൽക്കാൻ എങ്ങനെ ലിജിമാർക്ക് കഴിയുന്നു? പ്രിയപ്പെട്ടവരെയെല്ലാം വിഷം കൊടുത്തുകൊല്ലാൻ എങ്ങനെ ജോളിമാർക്ക് കഴിയുന്നു? അദ്ധ്യാപകരും ഡോക്ടർമാരും അച്ചന്മാരും ഉസ്താദുമാരും വരെ എങ്ങനെ പീഡകരായി മാറുന്നു? പ്രണയപ്പക തീർക്കാൻ പച്ച ജീവൻ കത്തിക്കുന്നവരായി നമ്മൾ മാറിയതെങ്ങനെ?

പ്രണയിച്ച് വിവാഹം കഴിച്ച് രണ്ടു കുഞ്ഞുങ്ങൾക്കും ജന്മം നൽകിയ ശേഷം എങ്ങോ നിന്ന് വന്ന ഒരുത്തനെ കണ്ടപ്പോൾ പ്രിയപ്പെട്ടവനെ കൊന്നു തള്ളാൻ കൂട്ടു നിൽക്കാൻ എങ്ങനെ ലിജിമാർക്ക് കഴിയുന്നു? പ്രിയപ്പെട്ടവരെയെല്ലാം വിഷം കൊടുത്തുകൊല്ലാൻ എങ്ങനെ ജോളിമാർക്ക് കഴിയുന്നു? അദ്ധ്യാപകരും ഡോക്ടർമാരും അച്ചന്മാരും ഉസ്താദുമാരും വരെ എങ്ങനെ പീഡകരായി മാറുന്നു? പ്രണയപ്പക തീർക്കാൻ പച്ച ജീവൻ കത്തിക്കുന്നവരായി നമ്മൾ മാറിയതെങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

ഇന്നും പത്രമെടുത്ത് തുറന്നപ്പോൾ കാണുന്നത് ദാരുണമായ ഒരു കൊലപാതകത്തിന്റെ വിശദാംശങ്ങളാണ്. ഇന്നലെ മുതൽ സോഷ്യൽ മീഡിയായിൽ ഈ കൊലപാതക വിശേഷങ്ങൾ നിറഞ്ഞ് കവിയുകയാണ്. ഇടുക്കി ജില്ലയിലെ രാജകുമാരിയിലെ ഒരു ഫാം ഹൗസിൽ താമസിച്ചിരുന്ന 31 വയസ്സുള്ള ഒരു സാധാരണ തൊഴിലാളിയെ ആ ഫാം ഹൗസിലെ മാനേജർ കൊന്ന് കുഴിച്ച് മൂടിയ വാർത്തയാണ് പുറംലോകം അറിഞ്ഞത്. ഈ അതിദാരുണമായ കൊലയുടെ പിന്നിൽ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും ഉണ്ട് എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. പന്ത്രണ്ട് വർഷം മുമ്പ്, പതിനെട്ട് തികയുന്നതിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ലിജി എന്ന പെൺകുട്ടി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒരുമിച്ച് ജീവിച്ചിട്ടും ഇ്ന്നലെ കയറിവന്ന വസിം എന്ന ഒരുത്തനോട് പ്രണയം തോന്നിയിട്ട് ഭർത്താവിനെ കൊന്നുകളയുന്നതിന് കൂട്ടുനിന്നു എന്ന എന്ന വാർത്ത എങ്ങനെയാണ് ഞെട്ടിക്കാതിരിക്കുന്നത്?

ഒടുവിൽ, കൊലപാതകിയായ വസിമിനെ രക്ഷിക്കുന്നതിന് വേണ്ടി കള്ളം പോലും പൊലീസിനോട് പറഞ്ഞ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഈ കൊലപാതക കേസിൽ പുറത്ത് വന്നത്. ഏതുകൊലപാതകം ആര് നടത്തിയാലും ദൈവത്തിന്റെ കയ്യൊപ്പ് പോലെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നത് ഇക്കുറിയും സ്വാർത്ഥകമായപ്പോൾ ഫാം ഹൗസിൽ കൊന്ന് കുഴിച്ചുമൂടിയ റിജോഷിന്റെ ഘാതകരെ നിയമത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനുള്ള വഴിയും തുറന്നു. ഇപ്പോഴും വസിമും ലിജിയും രണ്ട് കുഞ്ഞുങ്ങളും ഒളിവിലാണ്. അവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞെന്ന് വരാം. ഒരുപക്ഷേ ഈ ദുരന്തത്തിന്റെ നാണക്കേട് ഓർത്തുകൊണ്ട് അവർ ജീവനൊടുക്കി എന്ന് പോലും വരാം. ഇവിടെ, കൊലപാതകത്തിൽ നേരിട്ട് ലിജിക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് വ്യക്തമല്ല. പക്ഷേ, ഭർത്താവിന്റെ ഘാതകനെ രക്ഷിക്കുന്നതിന് വേണ്ടി മെനഞ്ഞ കള്ളക്കഥയുടെ ഭാഗമാകാൻ ലിജിയും തുനിഞ്ഞു എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്.

അതുകൊണ്ട് തന്നെ വസിമിന് കയ്യബദ്ധം പറ്റിയതോ അല്ലെങ്കിൽ കരുതിക്കൂട്ടി നടത്തിയതോ ആയ കൊലപാതകമാണ് അതെങ്കിലും ലിജിയുടെ പങ്കും തള്ളിക്കളയാൻ കഴിയില്ല. ഇപ്പോൾ പൊലീസ് സംശയിക്കുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും പോലെ ലിജിയും വസിമും ചേർന്ന് കൊല നടത്തിയ ശേഷം രണ്ട് പേരും കൂടി മുങ്ങിയതാവണം എന്ന് ഒരു ഉറപ്പുമില്ല. പക്ഷെ, ഫോൺ കോളുകളെ കുറിച്ചുള്ള സംശയം പൊലീസിനെ എത്തിച്ചത് ലിജിയുടെ സംശയാസ്പദമായ പങ്കിൽ തന്നെയാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ഈ കൊച്ചുകേരളത്തിൽ അനുദിനം ഇങ്ങനെ കൊലപാതകങ്ങളും പ്രണയപ്പകയുടെ ഞെട്ടിക്കുന്ന ദുരന്ത കാഴ്‌ച്ചകളും ആത്മഹത്യകളും ഒക്കെ പെരുകി വരുന്നത് എന്നതാണ്. സ്വന്തം മക്കളെ പോലെ കാത്തുസൂക്ഷിക്കേണ്ട അദ്ധ്യാപകർ കുരുന്നുകളെ പീഡിപ്പിക്കുന്ന കഥകൾ എന്നും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്തിനേറെ, വീട്ടിലെ ഏക ആശ്രയമായ പിതാവ് മക്കളെ പീഡിപ്പിക്കുന്ന വാർത്തകൾക്കും പഞ്ഞമൊന്നും ഇല്ല.

കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെ ഒരു ഡോക്ടർ പീഡിപ്പിച്ച കഥയാണ്. അച്ചന്മാരും ഉസ്താദ്മാരും പൂജാരിമാരും മെത്രാന്മാരും വരെ പീഡനവീരന്മാരാകുന്ന വാർത്തകൾ കൊണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന നാട്ടിലേക്കാണ് നിരന്തരമായ പ്രണയപ്പകയുടെ കഥകൾ വരുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP