Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുജോലികൾ ചെയ്തും കുടുംബം നോക്കിയും കുലസ്ത്രീകളായി കഴിയുന്നവർ എന്നാണ് പൊതുവെ കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പം;പക്ഷെ എന്നിട്ടും ഇപ്പോൾ പുറത്തുവരുന്നത് ക്രൂരമായ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വാർത്തകൾ:എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ഇങ്ങനെയായി തീരുന്നത്?

വീട്ടുജോലികൾ ചെയ്തും കുടുംബം നോക്കിയും കുലസ്ത്രീകളായി കഴിയുന്നവർ എന്നാണ് പൊതുവെ കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പം;പക്ഷെ എന്നിട്ടും ഇപ്പോൾ പുറത്തുവരുന്നത് ക്രൂരമായ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വാർത്തകൾ:എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ഇങ്ങനെയായി തീരുന്നത്?

മറുനാടൻ ഡെസ്‌ക്‌

വീണ്ടും കേരളത്തെ ഞെട്ടിക്കാൻ ഒരു പെൺകൊലയാളിയുടെ പേര് മാധ്യമങ്ങളിൽ നിറയുന്നു. മുമ്പൊക്കെ സ്ത്രീകൾ എന്നാൽ മലയാളി സ്ത്രീകളുടെ പാരമ്പര്യത്തെ കുറിച്ച് ആഘോഷിക്കുന്ന തരത്തിലുള്ള കുലീനതയുടെ പ്രതീകങ്ങളായിരുന്നു. സ്ത്രീകൾ കുറ്റവാളികൾ ആവുന്നു എന്നത് പോലും മലയാളി സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന സത്യമായിരുന്നില്ല. എന്തിനേറെ, ഒരു സ്ത്രീ മദ്യപിച്ചു എന്ന് കേട്ടാൽ ആവേശത്തോട് കൂടി ഷെയർ ചെയ്യുന്നവരാണ് ഇന്നും കേരളത്തിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. അതായത്, സ്ത്രീകൾ എന്നാൽ കുട്ടികളെയും കുഞ്ഞുങ്ങളെയും നോക്കി, കുടുംബത്തിന്റെ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും മാത്രം നോക്കി ഒതുങ്ങി കഴിയേണ്ടവരാണ് എന്നർത്ഥം.

കൊലപാതകവും ബലാത്സംഗവും ഒന്നും അവരെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്ന വാസ്തവമല്ല. അതുകൊണ്ടാണ് അവർ മദ്യപിക്കുന്നതും. സിഗററ്റ് വലിക്കുന്നതും അല്പ വസ്ത്രമണിഞ്ഞു കൊണ്ട് വൈകുന്നേരം നടക്കാൻ ഇറങ്ങുന്നത് പോലും ഇന്നും മലയാളിയുടെ നെറ്റി ചുളിക്കുന്നത്. എന്നാൽ, അത്തരം ജാഡകളൊക്കെ ഇനി മലയാളികൾക്ക് പൂർണമായും ഉപേക്ഷിക്കാം. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിന്റെ മുക്കിൽ നിന്നും മൂലയിൽ നിന്നും കേൾക്കുന്ന വാർത്തകൾ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ എവിടെയും വ്യത്യാസം ഒന്നും ഇല്ല എന്ന് തന്നെയാണ്. ഒരുപക്ഷേ മുമ്പും ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം. സോഷ്യൽ മീഡിയ എന്ന വജ്രായുധം ശക്തമായതോട് കൂടി ഇത്തരം കുറ്റകൃത്യങ്ങളുടെയും ഇത്തരം സദാചാര സങ്കൽപ്പങ്ങളുടെയും മതിലുകൾ പൊളിഞ്ഞു വീണതാകാം ഇന്നിതൊക്കെയും ചർച്ചയാകുന്നതിന്റെ കാരണം.

ഏറ്റവും ഒടുവിൽ മലയാളികളെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുക്കാൻ പിടിച്ചത് സുനിത എന്ന് പേരുള്ള ഒരു പെൺകുട്ടിയാണ്. വിദ്യ എന്ന സ്ത്രീയും അവളുടെ ഭർത്താവ് പ്രേമും സുഖകരമായി ജീവിച്ച് വരുന്നതിനിടയിൽ 25 കൊല്ലം മുമ്പത്തെ പഠനകാലത്തെ പൂർവ വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കുന്നതോട് കൂടി അനിത കൂടി അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. അനിത എന്ന പൂർവ വിദ്യാർത്ഥിനിയെ കാമുകിയാക്കി കൊണ്ട് നടക്കുമ്പോൾ വിദ്യ അതിന് അനുവദിച്ചെങ്കിലും അത് പോര, വിദ്യയെ കൊന്ന് ഒരുമിച്ച് കഴിയണം എന്ന് അനിത ഉപദേശിച്ച് കൊടുത്തപ്പോൾ പ്രേം എന്ന ഭർത്താവ് അതിന് വഴങ്ങുന്നു. അതിന് വേണ്ടി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെത്തി ഒരു വില്ല വാടകക്ക് എടുക്കുന്നു. അവിടെയും കാമുകിയുടെ സാന്നിധ്യമുണ്ട് എന്നോർക്കണം.

വിദ്യയെ കൊല്ലുന്നതിന് മുമ്പ് വിദ്യയുടെ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്ത് വടക്കേ ഇന്ത്യയിലേക്ക് പോകുന്ന ട്രെയിനിൽ കയറ്റി വിടുകയാണ്. മൊബൈൽ ഫോൺ മംഗലാപുരത്ത് ചെന്നപ്പോൾ ചാർജ്ജ് തീർന്ന് ഓഫായിപ്പോയി. എന്നിട്ട് വിദ്യയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസിന് പരാതി കൊടുക്കുമ്പോൾ ആ മൊബൈൽ ഫോൺ അവസാനം പ്രവർത്തിച്ച റേഞ്ച് കണ്ടെത്തി പൊലീസ് കേരളം വിട്ടോളും എന്ന് കരുതി മഹാനായ പ്രേമും അയാളുടെ കാമുകി സുനിതയും. ഇക്കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു പോകേണ്ടതുണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട കൊലപാതകങ്ങളുടെ എല്ലാം ആസുത്രണത്തിൽ ദൃശ്യം എന്ന് പറയുന്ന ഒരു മലയാള സിനിമയുടെ സ്വാധീനം വ്യക്തമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP